കാൻസർ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്ക് നാട്ടകാർ പിരിച്ചെടുത്ത പണം ഭാര്യ വീട്ടിലെത്തി നൽകി; തിരികെ മടങ്ങവെ വഴിയിൽ തലകറങ്ങി വീണ ഭർത്താവ് മരിച്ചു: മരണം സംഭവിച്ചത് തലച്ചോറിലേക്കുള്ള ഞെരമ്പ് പൊട്ടി
- Share
- Tweet
- Telegram
- LinkedIniiiii
ഇടുക്കി: കാൻസർ ബാധിച്ചു കിടപ്പിലായ ഭാര്യയുടെ ചികിത്സയ്ക്കായി നാട്ടുകാർ പിരിച്ചെടുത്ത പണം ഭാര്യവീട്ടിൽ എത്തി നൽകിയ ശേഷം തിരികെ വീട്ടിലേക്കു മടങ്ങും വഴി തലകറങ്ങി വീണു ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. മാവടി തറക്കുന്നേൽ ടി.സി.സജീവാണ് (47) മരിച്ചത്. സജീവിന്റെ ഭാര്യ ഷൈജി കാൻസർ ബാധിതയായി ചികിത്സയിലാണ്.
ഷൈജിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം നാട്ടുകാർ പണം പിരിച്ചിരുന്നു. ഈ പണം അണക്കരയിലുള്ള ഭാര്യ വീട്ടിലെത്തി നൽകിയതിനു ശേഷം തിരിച്ചുവരുന്ന വഴിയാണ് മരണം. തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതാണ് മരണകാരണം എന്നാണ് റിപ്പോർട്ട്. കാൻസർ പിടിപെട്ടതിനെ തുടർന്ന് സജീവിന്റെ ഭാര്യ ഷൈജി അണക്കരയിലുള്ള വീട്ടിലായിരുന്നു താമസം. നാട്ടുകാർ ചേർന്നു പിരിച്ചെടുത്ത തുക ഇക്കഴിഞ്ഞ 20-ാം തിയതി അവിടെ എത്തി നൽകിയശേഷം തിരിച്ചു തൂക്കുപാലത്ത് എത്തിയപ്പോൾ തലവേദന അനുഭവപ്പെട്ടു. തുടർന്ന് സജീവ് കുഴഞ്ഞുവീഴുകയായിരുന്നു.
ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഭാര്യ ഷൈജി അണക്കര അരിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ക്രിസ്റ്റി, ക്രിസ്റ്റീന, ക്രിസ്റ്റ്യാനോ. സംസ്‌കാരം ഇന്നു 2.30നു മാവടി സെന്റ് തോമസ് പള്ളിയിൽ.