ഭോപ്പാൽ: ആദിവാസി കുടുംബത്തിൽ നിന്ന് സ്വർണ നാണയങ്ങൾ മോഷ്ടിച്ച നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിലാണ് സംഭവം.

സോണ്ട്വ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെയും മൂന്ന് കോൺസ്റ്റബിൾമാരെയും സസ്‌പെൻഡ് ചെയ്തതായി പൊലീസ് സൂപ്രണ്ട് ഹൻസ്രാജ് സിങ് പറഞ്ഞു. ഇവർക്കെതിരെ മോഷണക്കുറ്റം ചുമത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 19 ന് സോണ്ട്വ പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർ ബൈജ്ദ ഗ്രാമത്തിലെ തന്റെ വീട്ടിൽ വന്നതായി ശംഭു സിങ് എന്നയാളാണ് പരാതി നൽകിയത്. തന്നെയും ഭാര്യയെയും മർദിച്ച പൊലീസുകാർ വീട്ടിൽ കുഴിച്ചിട്ടിരുന്ന 240 സ്വർണനാണയങ്ങൾ എടുത്തുകൊണ്ടുപോയെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുന്നതായി ഉന്നത പൊലീസുദ്യോഗസ്ഥർ അറിയിച്ചു.