കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെ ക്രട്ടറി പി.കെ. ഫിറോസ്, യൂത്ത് ലീഗ് മുൻ അഖി ലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ. സുബൈർ എന്നിവരുടെ പേരിലുള്ള കത്വ ചാരിറ്റി ഫണ്ട് തിരിമറിക്കേസ് അന്വേഷിച്ച പൊലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു.

കുന്ദമംഗലം ഇൻസ്‌പെക്ടർ യൂസഫ് നടുത്തറേമ്മലിനെയാണ് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ വ്യാഴാഴ്ച സസ്‌പെൻഡ് ചെയ്തത്. കേസിൽ ഇരുവർക്കുമെതിരേ തെളിവില്ലെന്ന പൊലീസ് റിപ്പോർട്ട് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ശരിയായ രീതിയിലും കൃത്യമായും അന്വേഷണം നടത്താൻ കഴിയാത്തതിനാലാണ് അന്വേഷണോദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ
പറഞ്ഞു. രാഷ്ട്രീയവൈരാഗ്യം കാരണം യുത്ത് ലീഗ് നേതാക്കളുടെ പേരിൽ വെറുതേ പരാതി നൽകുകയായിരുന്നുവെന്നാണ് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ട്. പരാതിയിൽ ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്താൻ ആവശ്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും അന്വേഷണോദ്യോഗസ്ഥൻ കോടതിയെ അറിയിച്ചിരുന്നു.

കരുവ-ഉന്നാവ് സംഭവങ്ങളിലെ ഇരകളുടെ കുടുംബത്തെ സഹായിക്കാനായി യൂത്ത് ലീഗ് ദേശീയകമ്മിറ്റി ബക്കറ്റുപിരിവ് നടത്തിയിരുന്നു. ഇതിൽനിന്ന് ലഭിച്ച തുക വകമാറി ചെലവഴിച്ചെ ന്നായിരുന്നു പരാതി. യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗമായിരുന്ന യൂസഫ് പടനിലമാണ് പരാതി നൽകിയിരുന്നത്. ഈ സ്വകാര്യ അന്യായം പരിഗണിച്ചാണ് പ്രതികൾക്ക് സമൻസ് അയക്കാൻ മജിസ്‌ട്രേറ്റ് വി.പി. അബ്ദുൾ സത്താർ ഉത്തരവിട്ടത്. ഫെബ്രു വരി ഒമ്പതിന് കോടതി കേസ് വീണ്ടും പരിഗ ണിക്കും.