കാസർകോഡ്: പുതിയ കാലത്തെ മത പണ്ഡിതന്മാർ ഇസ്‌ലാമിന്റെ അതിർവരമ്പുകളും മതിൽ കെട്ടുകളും തകർക്കുന്നവരല്ല സംരക്ഷിക്കുന്നവരാവുകയാണ് വേണ്ടതെന്ന് സമസ്ത സെക്രട്ടറി പേരോട് അബ്ദുൽ റഹിമാൻ സഖാഫി അഭിപ്രായപ്പെട്ടു. ആദൂർ മഞ്ഞംപാറ മജ് ലിസിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി മതപ്രഭാഷണം നടത്തുകയായിരുന്നു പേരോടു ഉസ്താദ്.

മതരംഗത്ത് പ്രബോധനത്തിന് അർഹരായവർ എന്ന് പറയപ്പെടുന്നവർ ഇസ്ലാമിക ശരീഅത്തിന്റെ വിധിവിലക്കുകൾ പരസ്യമായി കൂട്ടം കൂടി ലംഘിച്ചു കൊണ്ട് വിശ്വാസികളെ ഒന്നടങ്കം വെല്ലുവിളിക്കുന്ന തരത്തിൽ ആ മതിൽ ഞങ്ങൾ തകർത്തു എന്ന് പറയുന്നത് അനീതിയാണ്. അത് അംഗീകരിക്കാനാവില്ലന്നും അദ്ദേഹം പറത്തു. അത്തരം ഒരു വിഭാഗത്തെ വാർത്തെടുത്തതുകൊണ്ട് സമുദായത്തിനും സമൂഹത്തിനും ഒരു ഉപകാരവുമില്ലന്ന് അവരെ ഒരുക്കി തയ്യാറാക്കുന്നവർ കൂടി മനസ്സിലാക്കണമെന്നും ഉസ്താദ് പറഞ്ഞു.

സയ്യിദ് അശ്‌റഫ് സഖാഫ് തങ്ങൾ  അദ്ധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലം പാടി അബ്ദുൽ ഖാദിർ സഅദി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, റഫീഖ് സഅദി ദേലംപാടി, സയ്യിദ് ജലാൽ തങ്ങൾ നാസർ ഹാജി, പള്ളങ്കോട്, അച്ചു നായ മാർ മൂല തുടങ്ങിയവർ സംസാരിച്ചു. വെന്റിനം ജൂബിലി സപ്ലിമെന്റ് നാസർ ഹാജിക്ക് നൽകി പേരോട് അബ്ദുൽ റഹിമാൻ സഖാഫി പ്രകാശനം ചെയ്തു. ഇന്ന് (ഞായർ) നടക്കുന്ന പൊതുസമ്മേളനത്തോടെ പരിപാടി സമാപിക്കും.

സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാർ കൂറ്റമ്പാറ അബ്ദുൽ റഹിമാൻ ദാരിമി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ,പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, എൻഎ നെല്ലിക്കുന്ന് എംഎൽഎ, സി എച്ച് കുഞ്ഞമ്പു എംഎൽഎ തുടങ്ങിയവർ സംബന്ധിക്കും