കൊല്ലം: കടയ്ക്കലിൽ മാനസിക വെല്ലുവിളി നേരിടുന്ന ഇരുപത്തിരണ്ടുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിലായി. മടവൂർ വിളയ്ക്കാട് സ്വദേശി 31 വയസ്സുള്ള സജീറാണ് പിടിയിലായത്. വർക്കല ബീച്ച് കാണിച്ചു തരാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുക ആയിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സജീർ പെൺകുട്ടിയെ പീഡിപ്പിച്ചത്. സജീർ കടയ്ക്കലിൽ നിന്ന് ബൈക്കിൽ പീഡനത്തിനിരയായ പെൺകുട്ടിയേയും മറ്റൊരു പെൺകുട്ടിയേയും കയറ്റി കൊണ്ട് പോവുകായിരുന്നു. ഒരാളെ നിലമേലിൽ ഇറക്കി. പീഡനത്തിന് ഇരയായ കുട്ടിയെ വർകലയിലെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നു. കുട്ടി ഏറെ വൈകിയും വീട്ടിലെത്താത്തതിനാൽ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് കുട്ടി വീട്ടിലെത്തിയെങ്കിലും ബഡ്‌സ്‌കൂൾ അനികൃതരും പൊലീസും ചോദിക്കുമ്പോഴാണ് പീഡന വിവരം പറയുന്നത്.

സജീറിനെതിരെ പെൺകുട്ടി മൊഴി നനൽകി. സജീർ കണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സിലാണ് വിദ്യാർത്ഥിനി പതിവായി സ്‌കൂളിലേക്ക് പോകുന്നത്. സജീർ പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. വർകല ബീച്ച് കാട്ടികൊടുക്കാം എന്ന് പറഞ്ഞ് കൊണ്ടുപോയായിരുന്നു പീഡനം. പിടിയിലായ സജീർ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇയാളെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പെൺകുട്ടിയെ കൊണ്ടു പോകാനുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.