കാസർകോട്: പതിനഞ്ചുകാരിയായ മകളെ നാലു വർഷം നിരന്തരം ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് പോക്‌സോ കേസിൽ അറസ്റ്റു ചെയ്തു. നാൽപ്പതുകാരനാണ് മേൽപറമ്പ് പൊലീസിന്റെ പിടിയിലായത്.ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 376, 376(2), (എഫ്), (എൻ), 376 (3), 376 (എ) (ബി), 354 (ബി), 75 (ജെ.ജെ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

11-ാം വയസിലാണ് പെൺകുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. എന്നാൽ ഭയം കാരണം കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം, സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി തന്റെ ദുരനുഭവം വ്യക്തമാക്കിയത്. വിവരം സ്‌കൂൾ അധികൃതർ മേൽപ്പറമ്പ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പിതാവിനെ അറസ്റ്റു ചെയ്തത്. വൈദ്യ പരിശോധന നടത്തിയശേഷം പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

ദാമ്പത്യപരമായ ചില കാരണങ്ങൾ കാരണം ഭർത്താവും ഭാര്യയും രണ്ടു മുറികളിലാണ് കഴിഞ്ഞു വന്നിരുന്നത്. ഇത് പിതാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ഉള്ള അവസരമാക്കി മാറ്റുകയായിരുന്നു. പിതാവിനോടുള്ള ഭയം കാരണം പെൺകുട്ടിക്ക് മാതാവിനോട് പോലും വിവരം പങ്കുവെച്ചിരുന്നില്ല. ടീച്ചറോട് പീഡന വിവരം പറയുമ്പോൾ പോലും പെൺകുട്ടി വല്ലാത്ത ഭയപ്പെട്ടിരുന്നതായി പറയപ്പെടുന്നു, സംഭവമറിഞ്ഞ് പിതാവിനെ പിടികൂടാൻ പൊലീസ് വീട്ടിൽ എത്തുമ്പോഴും മകൾ പിതാവിനെ പേടിച്ച് ഇരിക്കുകയായിരുന്നു.