തിരുവനന്തപുരം: മെഡിക്കൽ കോളജ് ഫാർമസിയിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാതരോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ നടത്തിവന്ന ചടയംമംഗലം സ്വദേശിയായ രോഗിയാണ് മരുന്ന് മാറി നൽകിയെന്ന് പരാതി നൽകിയിരിക്കുന്നത്.

ഡോക്ടർ കുറിച്ച് നൽകിയ വാതത്തിനുള്ള മരുന്നിന് പകരം ഗുരുതര ഹൃദ്രോഗികൾക്ക് വേണ്ടിയുള്ള മരുന്നാണ് ഫാർമസിയിൽ നിന്ന പെൺകുട്ടിക്ക് നൽകിയതെന്നും കോഴിക്കോട്ട് എൻട്രസ് കോച്ചിങിന് പഠിക്കുന്ന കുട്ടി മരുന്നുമാറിയത് അറിയാതെ 45 ദിവസം ഇത് കഴിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

പരാതിക്ക് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ചു നടപടിയെടുക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിലേക്ക് മാറ്റിയ പെൺകുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കി.