കാസർകോഡ്: കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജിൽ വച്ചാണ് ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവികയെ സതീഷ് ഭാസ്‌ക്കർ എന്ന 34 കാരൻ കൊന്നു തള്ളിയത്. ഇപ്പോൾ ദേവികയുടെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് കാസർകോട് ഉദുമ ബാര എന്ന പ്രദേശം. തങ്ങളുടെ മുന്നിലൂടെ നന്നായി ഡ്രസ് ചെയ്തു നടന്നിരുന്ന ദേവിക ഒരു സുപ്രഭാതത്തിൽ കൊലപ്പെട്ടത് നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല.

നന്നായി വസ്ത്രധാരണം ചെയ്യുന്നതിനാലാണ് ദേവിക നാട്ടിൽ ശ്രദ്ധിക്കപ്പെട്ടത്. ദേവിക ബ്യൂട്ടിഷനാണെന്നും ഒരു സ്ഥാപനം നടത്തുന്നുണ്ടെന്നും പലർക്കും അറിയാമായിരുന്നു. ആരുമായും വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നില്ല. സൗഹൃദങ്ങൾ പരമാവധി ഒഴിവാക്കിയായിരുന്നു ദേവിക ജീവിച്ചത്. അതുകൊണ്ട് തന്നെ ദേവികയുടെ കാര്യങ്ങൾ അധികം പേർക്കും അറിയൂമായിരുന്നില്ല. ചോദിച്ചാൽ അതിനു മാത്രം മറുപടി പറയുന്ന പ്രകൃതമായിരുന്നു ദേവികയുടേത്. ദേവികയ്ക്ക് ഒരു സഹോദരനുണ്ട്. സഹോദരനും ഗൾഫിലാണ് ജോലി ചെയ്യുന്നത്.

ചെറുപുഴ സ്വദേശിയായ രാജേഷാണ് ദേവികയുടെ ഭർത്താവ്. രാജേഷും ഗൾഫിലാണ്. വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമാണ് ഇവരുടേത്. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് രാജേഷ് ദേവിക ദമ്പതിമാർക്കുള്ളത്. മൂത്തത് പെൺകുട്ടിയാണ്. ഈ കുട്ടിയാണ് രണ്ടാം ക്ലാസിൽ പഠിക്കുന്നത്. സംഭവ ദിവസം രാവിലെ ഒരു മീറ്റിങ് ഉണ്ടെന്നു പറഞ്ഞാണ് ഉദുമയിൽ നിന്നും 20 ഓളം കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാടെയ്ക്ക് ദേവിക പോയത്. ഈ പോക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗൾഫിലുള്ള രാജേഷ് ദേവികയുടെ മരണം അറിഞ്ഞു നാട്ടിലെത്തിയിട്ടുണ്ട്. ദേവികയുടെ വീടിനു തൊട്ടടുത്താണ് രാജേഷ് വീടെടുത്തത്. സ്വന്തം വീടുണ്ടെങ്കിലും ദേവിക അമ്മയ്ക്കും കുട്ടികൾക്കുമോപ്പമായിരുന്നു താമസം.

ദേവികയ്ക്ക് സതീഷുമായി ബന്ധമുള്ള കാര്യമൊന്നും നാട്ടുകാർക്ക് അറിയില്ല. ആ രീതിയിലുള്ള ഒരാളായല്ല യുവതിയെ നാട്ടുകാർ കണ്ടതും. നാട്ടിൽ ആരുമായും അങ്ങനെ സൗഹൃദം പുലർത്തിയിരുന്നില്ലെങ്കിലും ദേവികയുടെ അമ്മയെ നാട്ടുകാർക്ക് അറിയാം. അതുപോലെ യുവതിയുടെ കുട്ടികളെയും അറിയാം. എന്താണ് ദേവിക ഒഴിഞ്ഞുമാറി നടക്കുന്നതെന്ന് എന്നൊന്നും നാട്ടുകാർക്ക് അറിയുമായിരുന്നില്ല.

ഒരു സ്വഭാവദൂഷ്യവും ഉള്ള യുവതിയായല്ല ഇവരെ നാട്ടുകാർ കണ്ടത്. അതുകൊണ്ട് തന്നെ ദേവികയുടെ ദുരൂഹമായ രീതികളെക്കുറിച്ച് ആരും ചിന്തിച്ചില്ല. ഇപ്പോൾ കൊലപാതകം നടന്നു കഴിഞ്ഞാണ് ദേവിക എന്തുകൊണ്ടാണ് എല്ലാവരുമായും അകലം പാലിച്ചത് എന്ന കാര്യത്തിൽ നാട്ടിൽ ചർച്ചകൾ നടക്കുന്നത്. രാജേഷുമായി നല്ല രീതിയിലുള്ള ബന്ധമാണ് ദേവിക തുടർന്നുകൊണ്ടു പോയത്. ഇതേ ദേവിക മറ്റൊരാളുമായും ബന്ധം പുലർത്തിയെന്നത് നാട്ടിൽ പുതിയ ഒരറിവാണ്.

നല്ല രീതിയിൽ വിവാഹജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന ദേവികയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്ന കാര്യവും അതുകൊലപാതകത്തിൽ കലാശിച്ചതും നാട്ടുകാരെ ഇപ്പോൾ ഞെട്ടിപ്പിച്ചിരിക്കുകയാണ്. അതേഅതേസമയം ദേവിക മറ്റൊരു ബന്ധം പുലർത്തിയത് നാട്ടുകാർ അംഗീകരിക്കുന്നുമില്ല. ഇതൊന്നും നാട്ടിലെ രീതികൾ അല്ലല്ലോ എന്നാണ് അവർ പറയുന്നത്. അതുകൊണ്ട് ദേവികയുടെ കൊലപാതകത്തിൽ തങ്ങൾക്ക് വിഷമമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് ദേവിക കഴുത്തറത്തുകൊല്ലപ്പെട്ടത്. പ്രതിയും ദേവികയുടെ കാമുകനുമായ സതീഷ് ഭാസ്‌ക്കർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോർട്ട് വിഹാർ ലോഡ്ജിലാണു സംഭവം. വൈകിട്ടാണു കൊലപാതകം പുറംലോകം അറിഞ്ഞത്.

അതേസമയം ലോഡ്ജിലെ 306-ാം മുറിയിലേയ്ക്ക് സതീഷ് ഭാസ്സർ ദേവികയെ വിളിച്ചു വരുത്തിയത് ഭാവി കാര്യങ്ങൾ തീരുമാനിക്കാമെന്ന് പറഞ്ഞാണ്. ചൊവ്വാഴ്ച രാവിലെ സതീഷ് പുറത്തേക്കു പോയിരുന്നതായി ലോഡ്ജ് ജീവനക്കാർ പറയുന്നുണ്ട്. 11 മണിയോടെ ഇയാൾ ദേവികയുമായി തിരിച്ചെത്തുകയും ചെയ്തു. ഭാര്യയാണെന്നാണ് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞത്. ഉച്ചയ്ക്ക് 2.45-ഓടെ സതീഷ് ഭാസ്റ്റർ ഇറങ്ങിപ്പോകുന്നത് കണ്ടതായി ലോഡ്ജ് ജീവനക്കാർ പൊലീസിന് മൊഴിയും നൽകിയിട്ടുണ്ട്. സതീഷ് നേരേ പോയത് പൊലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. ഇൻസ്‌പെക്ടറും സംഘവുമെത്തിയപ്പോഴാണ് ദേവികയെ കൊലപ്പെടുത്തിയ വിവരം പുറം ലോകമറിയുന്നത്.

കൊല നടത്തിയ മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് പ്രതി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. സതീഷ് കാഞ്ഞങ്ങാട് സെക്യൂരിറ്റി സർവീസ് സ്ഥാപനം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. അതുവഴിയുള്ള പരിചയമാണ് ദേവികയുമായി പ്രതി പ്രണയത്തിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികെയാണ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

അതേസമയം തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ യുവതിയുടെ ശല്യം സഹിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് യുവതിയെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തി വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ദേവിക ബ്യൂട്ടീഷ്യൻ കൂടിയായിരുന്നു. യുവതിയുമായി ദീർഘനാളായി സതീഷ് പ്രണയത്തിലാണ്. എന്നാൽ ഇപ്പോൾ തന്റെ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് ദേവികയെ വിവാഹം ചെയ്യണമെന്ന ആവശ്യം ഉയർത്തുകയായിരുന്നു. ഇതോടെ താൻ മാനസിക സംഘർഷത്തിലായെന്നും തുടർന്നാണ് കൊല നടത്താൻ തീരുമാനിച്ചതെന്നും സതീഷ് പറഞ്ഞു.

പ്രവാസിയുടെ ഭാര്യയായ ദേവികയ്ക്ക് രണ്ട് മക്കളുണ്ട്. സതീഷും വിവാഹിതനാണ്. അയാൾക്ക് ഒരു കുട്ടിയുമുണ്ട്. ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ സതീഷിനെ ദേവിക നിരന്തരം നിർബന്ധിച്ചിരുന്നു എന്നാണ് വിവരം. ഇതോടെ സതീഷ് മാനസിക സംഘർഷത്തിലായി. തുടർന്നാണ് ഇയാൾ കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നാണ് വിവരം. ഈ ബന്ധത്തെച്ചൊല്ലി സതീഷിന്റെ വീട്ടിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. അതുകൊണ്ടുതന്നെ ഇയാൾ കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണ് കഴിഞ്ഞു വന്നിരുന്നതെന്നും പൊലീസ് പറഞ്ഞു.