കളമശ്ശേരി: ധനമന്ത്രി പി രാജീവിന്റെ മണ്ഡലമായ കളമശ്ശേരിയിൽ കാർഷികോത്സവത്തിൽ പങ്കെടുക്കവെ നടൻ ജയസൂര്യ കാർഷിക പ്രതിസന്ധി സംബന്ധിച്ച് നടത്തിയ പ്രസംഗം വൈറൽ. മന്ത്രിമാരെ പോലും ഞെട്ടിച്ചായിരുന്നു അഭിപ്രായ പ്രകടനം. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണ്. പുതിയ തലമുറ കൃഷിയിൽ താൽപ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്ന് ജയസൂര്യ പ്രധാനമായും വിമർശിച്ചത്.

കഴിഞ്ഞ ദിവസമാണ് മന്ത്രി പി രാജീവ്, കൃഷിമന്ത്രി പി പ്രസാദ് എന്നിവരെ സാക്ഷിയാക്കി ജയസൂര്യ വിമർശനം നടത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ സംഭരിച്ച നെല്ലിന് പണം കൊടുക്കാത്തത് അടക്കം ജയസൂര്യ ഉന്നയിച്ച വിമർശനങ്ങൾക്ക് മന്ത്രി പി രാജീവ് അതേ വേദിയിൽ മറുപടി നൽകിയെന്നതും ശ്രദ്ധേയമാണ്. ഗുണമേന്മയുള്ള ഭക്ഷണം കഴിക്കാൻ കേരളത്തിലുള്ളവർക്കും അവകാശമുണ്ടെന്നും നടൻ പറഞ്ഞു.അരി, പച്ചക്കറികളുടെ ക്വാളിറ്റി പരിശോധന ഉറപ്പാക്കാനുള്ള സംവിധാനം കൊണ്ടുവരണമെന്നാണ് ജയസൂര്യ പറഞ്ഞത്.

തിരുവോണ നാളിൽ കൃഷിക്കാർ പട്ടിണി സമരം കിടക്കുന്നതും വിഷം കലർന്ന പച്ചക്കറികൾ പരിശോധിക്കാൻ സംവിധാനമില്ലാത്തതും ചൂണ്ടിക്കാട്ടി കൃഷി മന്ത്രി പി. പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയിലിരുത്തി പൊരിക്കുകയാിരുന്നു ജയസൂര്യ. നടൻ ഉയർത്തിയ രണ്ട് വിഷയത്തിലും രാജീവ് മറുപടി നൽകി. നെല്ല് സംഭരണത്തിന് അപ്പോൾ തന്നെ കർഷകർക്ക് പണം നൽകാത്തത് വിമർശനം ഉയരേണ്ട കാര്യം തന്നെയാണ് എന്ന് സമ്മതിച്ച മന്ത്രി. സപ്ലെയ്‌ക്കോ എടുക്കുന്ന നെല്ല് റേഷൻ സംവിധാനത്തിലേക്കാണ് പോകുന്നത്. അതിൽ കേന്ദ്രവും പണം നൽകേണ്ടതാണ് അത് വൈകുന്നതാണ് കർഷകരുടെ പണം വിതരണത്തെ തടയുന്നത് എന്നും. ഇത് പരിഹരിക്കാൻ കടം എടുത്ത് സർക്കാർ 2000 കോടിയോളം നൽകിയിട്ടുണ്ട്. എന്നാൽ കടം എടുപ്പിലെ പ്രശ്‌നം ഇത്തവണ ബാധിച്ചു.

ഇത് പരിഹരിക്കാനും, കർഷകർക്ക് നെല്ല് സംഭരിക്കുമ്പോൾ തന്നെ പണം നൽകാനും സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.അത് പരിശോധിക്കാൻ മന്ത്രി തല സമിതി ഉണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നല്ല ഭക്ഷണം ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വെളിച്ചെണ്ണയുടെ കാര്യത്തിൽ ഇത് നടപ്പിലാക്കി. ഇത് കൂടുതൽ സാധനങ്ങളിലേക്ക് വ്യാപിപ്പിക്കും. മന്ത്രിയുടെ മറുപടി കേൾക്കാൻ ജയസൂര്യയും വേദിയിൽ ഉണ്ടായിരുന്നു. എന്തായാലും ജയസൂര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുന്നുണ്ട്.

ജയസൂര്യയുടെ പ്രസംഗം ഇങ്ങനെ

'കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാർ മനസ്സിലാക്കണം. ഒരു സിനിമ പൊട്ടിയാൽ അത് ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകൻ ആയിരിക്കും എന്ന് പറയാറുണ്ട്. എന്ന് പറഞ്ഞത് പോലെ കൃഷി മന്ത്രി പ്രസാദ് അവർകളുടെ ചെവിയിൽ കാര്യങ്ങൾ എത്താൻ ചിലപ്പോൾ ഒരുപാട് വൈകും. എന്റെ സുഹൃത്തും കർഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം െകാടുത്തിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസം ഇരിക്കുകയാണ്.

നമ്മുടെ കർഷകർ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കാൻ വേണ്ടിയാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻഅവർക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയിൽ ഇതിനെ കാണരുത്. പുതിയ തലമുറയിലെ ചെറുപ്പക്കാർ കൃഷിയിലേക്ക് വരുന്നില്ലെന്നും അവർക്ക് ഷർട്ടിൽ ചളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും െകാടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണ്ടിട്ട് മക്കൾ എങ്ങനെയാണ് സാർ, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കർഷകരുടെ പ്രശ്‌നത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണം' - ജയസൂര്യ പറഞ്ഞു.

പച്ചക്കറികളുടെയലും ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാര പരിശോധനക്ക് സർക്കാർ തലത്തിൽ കർശന സംവിധാനമില്ലാത്തതിനെയും നടൻ വിമർശിച്ചു. 'നമ്മൾ പച്ചക്കറി അധികം കഴിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സർ, ഇവിടത്തെ സ്ഥിതി വെച്ച് പച്ചക്കറി കഴിക്കാൻ ഇവിടെ എല്ലാവർക്കും പേടിയാണ്. കാരണം കേരളത്തിന് പുറത്ത് നിന്ന് വിഷമടിച്ച പച്ചക്കറികളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട് അരിമില്ലിൽ പോയ?േപ്പാൾ ഞാൻ ഇതുവ?െ?ര കാണാത്ത ഒരു ബ്രാൻഡ് കണ്ടു. ഞാൻ ഉടമയോട് ചോദിച്ചപ്പോൾ ഇത് ഫസ്റ്റ് ക്വാളിറ്റിയാണ്, കേരളത്തിൽ വിൽപന ഇല്ല എന്നാണ് പറഞ്ഞത്. ഇവി?ടെയുള്ളവർക്ക് ഇത് കഴിക്കാനുള്ള യോഗ്യത ഇല്ലേ എന്ന് ചോദിച്ചപ്പോൾ 'ഇവിടെ ക്വാളിറ്റി ചെക്കിങ് ഇല്ല. സെക്കൻഡ്, തേർഡ് ക്വാളിറ്റി ആണ് വിൽക്കുന്നത്. ഇവിടെ എന്തെങ്കിലും കൊടുത്താൽ എല്ലാം കടത്തിവിടും' എന്നായിരുന്നു മറുപടി. ഇവിടെ ക്വാളിറ്റി ചെക്കിങ്ങിനുള്ള അടിസ്ഥാനപരമായ കാര്യമാണ് ഇവിടെ വേണ്ടത്. എങ്കിൽ നമുക്ക് ഹെൽത്തിയായ ഭക്ഷണം കഴിക്കാം' -ജയസൂര്യ പറഞ്ഞു.

താൻ പറഞ്ഞതിനെ തെറ്റിദ്ധരിക്കരുതെന്നും ഓർമപ്പെടുത്തൽ മാത്രമാണെന്നും നടൻ കൂട്ടിച്ചേർത്തു. 'സർ തെറ്റിദ്ധരിക്കരുത്. ഇത് ഓർമപ്പെടുത്തൽ മാത്രമാണ്. ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം. സർ, അകത്തിരുന്ന് പറഞ്ഞാൽ താങ്കൾ കേൾക്കുന്ന ഒരുപാട് പ്രശ്‌നത്തിൽ ഒരുപ്രശ്‌നമായി ഇത് തോന്നും. ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്' -ജയസൂര്യ വ്യക്തമാക്കി.