തിരുവനന്തപുരം: ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിൽ വെച്ചു മറുനാടൻ മലയാളി എഡിറ്റർ് ഷാജൻ സ്‌കറിക്കെതിരെ ഉണ്ടായ അധിക്ഷേപത്തിൽ പ്രതികരിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. മറുനാടൻ മലയാളി എന്ന സ്ഥാപനത്തിലെ ഷാജൻ സ്‌കറിയ എന്ന സീനിയർ മാധ്യമപ്രവർത്തകനെ വിദേശത്ത് ഒരു വിമാനത്താവളത്തിൽ വെച്ച് ഒരു മലയാളി അധിക്ഷേപിച്ചതും ആക്രമിക്കാനൊരുമ്പെട്ടതും ലൈംഗിക ദാരിദ്ര്യ രോഗികളാണ് ആഘോഷിക്കുന്നതെന്ന് ജോയ് മാത്യു പറഞ്ഞു.

ഷാജൻ സ്‌കറിയ എന്ന മാധ്യമ പ്രവർത്തകന്റെ ആശയങ്ങളോട് പലപ്പോഴും എനിക്ക് വിയോജിപ്പുകൾ തോന്നിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ വാർത്താ അവതരണത്തിലെ ആർജ്ജവം കാണാതിരുന്നുകൂടാ. പ്രമുഖരുടെ മൂടുതാങ്ങികളായ വൻ മാധ്യമസ്ഥാപനങ്ങൾ പൂഴ്‌ത്തിവെച്ചതോ തമസ്‌കരിച്ചതോ ആയ പല സത്യങ്ങളും പുറത്തുകൊണ്ടുവരുന്നതിൽ ഷാജൻ കാണിക്കുന്ന ധീരത പറയാതെ വയ്യെന്ന് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു.

കാരണം ഏത് മരപ്പൊട്ടനും എളുപ്പത്തിൽ മാധ്യമപ്രവർത്തകൻ ആകാൻ പറ്റുന്ന, അസഹ്യമായ യൂട്യൂബ് വെട്ടുകിളിക്കൂട്ടങ്ങൾക്കിടയിൽ ഷാജൻ സ്‌കറിയയുടെ മറുനാടൻ വ്യത്യസ്തമാകുന്നത് അതിന്റെ വാർത്താവതരണത്തിലെ ആർജ്ജവവും നട്ടെല്ല് വളക്കാത്ത തന്റേടവും കാരണമാണെന്നം അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാജന് നേരെ നടന്ന അധിക്ഷേപത്തിൽ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവരോ മറ്റു മാധ്യമങ്ങളോ പ്രതികരിക്കാത്തത് ഷാജൻ സ്‌കറിയ എന്ന മാധ്യമ പ്രവർത്തകൻ ഒരു ഹീറോ ആയിപ്പോയാലോ എന്ന് ചിന്തിച്ചിട്ടാകാമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മറുനാടൻ മലയാളി എന്ന സ്ഥാപനത്തിലെ ഷാജൻ സ്‌കറിയ എന്ന സീനിയർ മാധ്യമപ്രവർത്തകനെ വിദേശത്ത് ഒരു വിമാനത്താവളത്തിൽ വെച്ച് ഒരു മലയാളി അധിക്ഷേപിച്ചതും ആക്രമിക്കാനൊരുമ്പെട്ടതും ലൈംഗിക ദാരിദ്ര്യ രോഗികൾ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നത് കണ്ടു. (അക്രമിച്ചു എന്നത് അത്ര ശരിയാണ് എന്നു തോന്നുന്നില്ല. കാരണം അത്ര സുരക്ഷാ വലയത്തിലാണ് എയർപോർട്ടുകൾ എന്ന് ഒരു തവണ യാത്ര ചെയ്തിട്ടുള്ളവർക്ക് മനസ്സിലാകും. ഷാജനെ ആക്രമിച്ചു എന്ന് ആഘോഷിക്കുന്നതിന് പിന്നിൽ നിഗൂഡമായ എന്തോ അജണ്ടയുണ്ടാകും എന്ന് ഉറപ്പ്). പക്ഷേ അധിക്ഷേപിച്ചത് ദൃശ്യങ്ങളിൽ ഉണ്ട്. അത് ആരെന്ന് എനിക്കറിയില്ല. ആരായാലും ഒരു കാര്യം ഉറപ്പാണ്. ആ മലയാളി ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന വ്യക്തിയാണ്. അയാൾ മാത്രമല്ല അത് ആഘോഷിക്കുന്നവരും.

ലൈംഗിക ദാരിദ്ര്യ രോഗികൾ എന്ന് പറയാൻ കാരണം ഷാജന് നേരെ എയർപോർട്ടിലെ രോഗി ഉപയോഗിക്കുന്ന പദസമ്പത്ത് കണ്ടിട്ടാണ്. ഷാജൻ സ്‌കറിയ എന്ന മാധ്യമ പ്രവർത്തകന്റെ ആശയങ്ങളോട് പലപ്പോഴും എനിക്ക് വിയോജിപ്പുകൾ തോന്നിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ വാർത്താ അവതരണത്തിലെ ആർജ്ജവം കാണാതിരുന്നുകൂടാ. പ്രമുഖരുടെ മൂടുതാങ്ങികളായ വൻ മാധ്യമസ്ഥാപനങ്ങൾ പൂഴ്‌ത്തിവെച്ചതോ തമസ്‌കരിച്ചതോ ആയ പല സത്യങ്ങളും പുറത്തുകൊണ്ടുവരുന്നതിൽ ഷാജൻ കാണിക്കുന്ന ധീരത പറയാതെ വയ്യ.

കാരണം ഏത് മരപ്പൊട്ടനും എളുപ്പത്തിൽ മാധ്യമപ്രവർത്തകൻ ആകാൻ പറ്റുന്ന, അസഹ്യമായ യൂട്യൂബ് വെട്ടുകിളിക്കൂട്ടങ്ങൾക്കിടയിൽ ഷാജൻ സ്‌കറിയയുടെ മറുനാടൻ വ്യത്യസ്തമാകുന്നത് അതിന്റെ വാർത്താവതരണത്തിലെ ആർജ്ജവവും നട്ടെല്ല് വളക്കാത്ത തന്റേടവും കാരണമാണ്. അയാളോട് വിയോജിപ്പുള്ളവർ രാജ്യത്തെ നിയമമനുസരിച്ച് കോടതികളെ സമീപിച്ച് വിധി നേടുന്നത് നാം കണ്ടു. അതിന് കഴിവില്ലാത്തവരാണ് ഇങ്ങനെ കരഞ്ഞ് തീർക്കുന്നതും ;ആഘോഷിക്കുന്നതും.

അനന്യമായ ശൈലിയിൽ മാധ്യമപ്രവർത്തനം നടത്തുന്ന ഏകാകിയായ ഈ സൈനികനെ അന്യരാജ്യത്ത് വെച്ച് അധിക്ഷേപിച്ചശേഷം
ആക്രമിക്കാൻ തുനിഞ്ഞ ലൈംഗിക ദാരിദ്ര്യ രോഗിയുടെ ചെയ്തികളെ ആഘോഷമാക്കുന്ന രാഷ്ട്രീയം തീർത്തും ഫാസിസ്റ്റു രീതിയാണ്.
എല്ലാ ഫാസിസ്റ്റുകളുടെയും അടിസ്ഥാന പ്രശ്‌നം അവരുടെ frustrated sexual starvation (FSS)തന്നെയാണെന്ന് മനഃശാ സ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

അതുതന്നെയാണ് ഷാജനെതിരെയുള്ള പോസ്റ്റുകളിലും കമന്റുകളിലും തെളിയുന്നത്. ഷാജന് നേരെ നടന്ന അധിക്ഷേപത്തിൽ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവരോ മറ്റു മാധ്യമങ്ങളോ പ്രതികരിക്കാത്തത് ഷാജൻ സ്‌കറിയ എന്ന മാധ്യമ പ്രവർത്തകൻ ഒരു ഹീറോ ആയിപ്പോയാലോ എന്ന് ചിന്തിച്ചിട്ടാകാം. അല്ലെങ്കിൽ FSS കാരെ പേടിച്ചിട്ടായിരിക്കാം. മാധ്യമപ്രവർത്തകനായ ഷാജൻ സ്‌കറിയക്ക് ഐക്യദാർഢ്യം.

അതേസമയം ലണ്ടനിലെ ഗാറ്റ്‌വിക് എയർപോർട്ടിൽ സംഭവിച്ചത് എന്ത് എന്നതിനെ ഷാജൻ സ്‌കറിയ മറുപടി നൽകിയിരുന്നു. സൈബർ സഖാക്കൾ തന്നെ പ്രചരിപ്പിക്കുന്ന വീഡിയോ പരിശോധിച്ചാൽ തന്നെ ഒറ്റ നോട്ടത്തിൽ തന്നെ അടികിട്ടിയത് ആർക്കെന്ന് വ്യക്തമാകും. അത്തരമൊരു വീഡിയോയുമായാണ് സൈബർ സഖാക്കളുടെ വ്യാജ പ്രചരണം. നിരവധി പ്രതികരണങ്ങളാണ് ഈ വിഷയത്തിൽ മറുനാടന് അനുകൂലമായി ഉയരുന്നത്.

വിമാനത്താവളത്തിലെ വിഷയത്തിൽ ഷാജൻ സ്‌കറിയ എഴുതിയ കുറിപ്പ്

എം 25 ലെ ഗതാഗതകുരുക്ക് കാരണം ഒരു മണിക്കൂർ വൈകിയാണ് എയർപോർട്ടിലേയ്ക്ക് എത്തിയത്. ഫ്‌ളൈറ്റ് മിസാവാതിരിക്കാനുള്ള ഓട്ടത്തിനിടയിൽ രണ്ടുപേർ നടന്നു വരുന്നു. ഒരാൾ ഏഷ്യാനെറ്റിന്റെ ശ്രീകുമാറാണ്.

മറ്റൊരാൾ ഭൂലോക ഫ്രോഡായ ഒരു സഖാവും. ശ്രീകുമാറിനൊരു പുഞ്ചിരി കൈമാറി മുമ്പോട്ട് നടന്നുപോയി. പിന്നെ വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു. ആദ്യം ശ്രദ്ധിച്ചില്ല. പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്. തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി കൊടുത്തു. തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ.

പിന്നെ കാണുന്നത് എന്നെ ആദ്യം തെറിവിളിച്ച വീഡിയോ മാത്രം പുറത്തുവിട്ട് എന്നെ തല്ലിയെന്ന് പറയുന്നതാണ്. അങ്ങനെയെങ്കിലും ആശ്വസിക്കട്ടെ... പാവം ഇപ്പോൾ ആശുപത്രിയിലാണോ അതോ വീട്ടിൽത്തന്നെ തിരുമ്മൽ ചികിത്സയിൽ ആണോ എന്നറിയില്ല. എന്തായാലും ഞാൻ നാട്ടിലുണ്ട്. എന്നെ തെറിവിളിച്ചതിന്റെ മൂന്നിരട്ടിവേഗതയിൽ ഞാനും തെറി വിളിച്ചിരുന്നു കേട്ടോ...

വിശദമായ വിവരണം നാളെ ഓഫീസിൽ എത്തിയതിന് ശേഷം ഒരു കാര്യത്തിൽ എനിക്ക് സന്തോഷം ഉണ്ട്. ഈ നാട്ടിൽ നൂറായിരം പത്രങ്ങളും, ഓൺലൈൻ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഒക്കെയുണ്ട്. പക്ഷെ കമ്മികൾക്കും സുഡാപ്പികൾക്കും ഏറ്റവും ഇഷ്ടം എന്നെയാണ്. ഇതിൽ കൂടുതൽ എന്ത് അഭിമാനമാണ് എനിക്ക് വേറെ ഉണ്ടാവേണ്ടത്.