കണ്ണൂർ മുഖ്യമന്ത്രിയുടെ മകൾവീണാ വിജയനെതിരെയുള്ള ആരോപണങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് എൽ.ഡി എഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ എന്ത് വില കൊടുത്തും വീണാ വിജയനെ പ്രതിരോധിക്കാൻ സിപിഎം തയ്യാറാകുമെന്നാണ് പുറത്തു വരുന്ന വിലയിരുത്തൽ.

ഒരു പാവം പെൺകുട്ടിയുടെ ജീവിതം ഹോമിക്കുന്നതിനാണ് മാധ്യമങ്ങൾ ചെയ്യുന്നത്. കഴിവും പ്രാപ്തിയുമുള്ള സ്വയം സംരഭകരാണവരെന്നും ഇ.പി ജയരാജൻ പറഞ്ഞു. പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്വീകരിക്കാൻ പോയതിനെ കുറിച്ചു നിലവാരം കുറഞ്ഞ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്. രണ്ടു കമ്പിനികളിലായി 4000 കോടിയുടെ മൂന്ന് പദ്ധതികളാണ് കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ വന്നത്.

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പോയില്ലെങ്കിൽ അതിനും കുറ്റം പറയും. ഭരിക്കുന്നവരുടെ ചുമതലയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കൽ. കൊച്ചി കപ്പൽ നിർമ്മാണശാല ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായ കാലത്ത് ഇടതുപക്ഷം സമരം ചെയ്തു നേടിയെടുത്തതാണ്. രജിസ്ട്രാർ ഓഫ് കമ്പനീസിന് മുഖ്യമന്ത്രിയെ കുറിച്ചു പറയാൻ അവകാശമില്ല. അവർ കമ്പിനിയുടെ ആദായ നികുതികൾ മാത്രം നോക്കേണ്ട കമ്പിനിയാണ് രാഷ്ട്രീയം പറയാനുള്ള അവകാശം അവർക്കില്ല മാധ്യമങ്ങൾ തെറ്റായ പ്രചരണങ്ങൾ നടത്തുന്നത്.

ഒരു പെൺകുട്ടിയെ കേരളത്തിൽ ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്.ആർ.ഒ.സി റിപ്പോർട്ടിൽ വസ്തുതയുണ്ടോ ആരാണ് ആറിപ്പോർട്ട് കണ്ടിട്ടുള്ളതെന്നും ഇ.പി.ജയരാജൻ ചോദിച്ചു. മാധ്യമങ്ങൾക്ക് എന്തും വിളിച്ചു പറയാനുള്ള അധികാരമുണ്ടോ? ഒരു പെൺകുട്ടി ഐ ടി മേഖലയിൽ പ്രഗത്ഭയായതു കൊണ്ടു അവരെ വേട്ടയാടുകയാണ്. ഇവിടെ ആരൊക്കെ വ്യാപാരവും കച്ചവടവും നടത്തുന്നുണ്ട്.

ഒരു സ്ത്രീത്വത്തെ വേട്ടയാടുകയാണ്. ഒരു ഏജൻസിയും അവർക്കെതിരെ പറഞ്ഞിട്ടില്ല. ആർ.ഒ.സി റിപ്പോർട്ട് കോടതി വിധിയല്ല വ്യവസായ വികസന കോർപറേഷൻ ഭരിക്കുന്നത് വ്യവസായ വകുപ്പ് മന്ത്രിയാണ്. സ്വകാര്യ സ്ഥാപനങ്ങളുമായി അവർ സഹകരിക്കാറുണ്ട്. അവരുമായി പലർക്കും ഷെയറുണ്ട്. അതിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇ.പി ജയരാജൻ ചോദിച്ചു.