തിരുവനന്തപുരം: പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനി ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ സ്ഥാപനത്തിലെ ജീവനക്കാരിയടക്കം രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. പാപ്പനംകോടി സ്വദേശിയും സ്ഥാപനത്തിലെ ജീവനക്കാരിയുമായ വൈഷ്ണയും മറ്റൊരു പുരുഷനുമാണ് മരിച്ചത്. തീപിടിച്ച ഓഫീസില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കത്തി കണ്ടെത്തി. വൈഷ്ണയെ കുത്തിയശേഷം തീകൊളുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. വൈഷ്ണയ്‌ക്കൊപ്പം മരിച്ച പുരുഷന്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തീപിടുത്തതിന് പിന്നാലെ വൈഷ്ണയുടെ ഭര്‍ത്താവിനെ കാണാനില്ല.

മൃതദ്ദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് ഒരു കത്തിയും കണ്ടെത്തിയതാണ് കേസില്‍ ദുരൂഹത കൂട്ടുന്നത്. വൈഷ്ണയെ കുത്തിയ ശേഷം തീ ഇട്ടതാണോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വൈഷ്ണവയെ ആക്രമിക്കാന്‍ ആസൂത്രണം ചെയ്ത് എത്തുന്നു. വൈഷ്ണവിയെ കുത്തി അതിന് ശേഷമാണ് കെട്ടിടത്തിന് തീയിട്ടത് എന്ന തരത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നതെന്നാണ് വിവരം.

അപകടശേഷം വൈഷ്ണയുടെ ഭര്‍ത്താവിനെ പൊലീസ് ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇരുവരും ഒരുമിച്ചല്ലായിരുന്നു താമസമെന്നുമാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്ന വിവരം. നിലവില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണ്. ഭര്‍ത്താവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

രണ്ടാമത്തെ മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ പൊട്ടിത്തെറി ശബ്ദത്തോടെയാണ് തീ ആളിപ്പടര്‍ന്നത്. രണ്ടാം നിലയിലുള്ള സ്ഥാനപത്തിലേക്ക് കയറി തീ കെടുത്താന്‍ പോലും പോലും നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സെത്തി തീയണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈഷ്ണയെ തിരിച്ചറിഞ്ഞുവെങ്കിലും രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. സ്ഥലം പരിശോധിച്ച പൊലീസിന് സംശയമായി.

ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകരാണമെന്ന് പ്രാഥമികമായി മനസിലാക്കിയ പൊലിസ് വൈഷ്ണയുടെ സഹോദനെ വിളിച്ച് കാര്യങ്ങള്‍ തിരിക്കിയപ്പോഴാണ് കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമായത്.നാലു വര്‍ഷമായി രണ്ടു കുട്ടികള്‍ക്കൊപ്പം സ്ഥാപനത്തടുത്ത് വാടക വീട്ടിലാണ് വൈഷ്ണ താമസിക്കുന്നത്. ഭര്‍ത്താവ് ബിനു മുമ്പും ഈ സ്ഥാപനത്തില്‍ വന്ന് പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് സമീപത്തെ സ്ഥാപനത്തിലുള്ളവര്‍ പറയുന്നത്.

ഏഴു വര്‍ഷമായി ഇതേ സ്ഥാപനത്തില്‍ വൈഷ്ണ ജോലി ചെയ്യുകയാണ്.ബിനുവിന്റെ രണ്ടു മൊബൈല്‍ നമ്പറുകളിലേക്ക് പൊലീസ് വിളിച്ചുവെങ്കിലും സ്വിച്ച് ഓഫാണ്. സ്ഥാപനത്തിലെത്തിയ ഒരാള്‍ തീ ഇട്ടതാണോ എന്നാണ് സംശയം. ഇത് ബിനുവാണോ മറ്റാരെങ്കിലുമാണോ എന്ന് വ്യക്തമല്ല. . ബിനുവിന്റെ നരുവാമൂട്ടിലെ വീട്ടില്‍ സുഖമില്ലാത്ത അമ്മ മാത്രമാണുള്ളത്. രാവിലെ 11 മണിക്ക് മകന്‍ പോയെന്ന് മാത്രമാണ് അമ്മക്കറിയാവുന്നത്. വിശദമായ അന്വേഷണം നടത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

തിരുവനന്തപുരം പാപ്പനം കോട് സ്ഥിതി ചെയ്യുന്ന ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സിന്റെ പോര്‍ട്ടല്‍ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. 1.45 ഓടുകൂടിയാണ് സംഭവം. അപകടത്തില്‍ രണ്ട് ശരീരവും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.