കണ്ണൂർ: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാവിഷയത്തിൽ ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ അതിരൂക്ഷമായ വിമർശനവുമായി കഥാകൃത്ത് ടി. പത്മനാഭൻ. അയോധ്യവിഷയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തുരുപ്പു ചീട്ടാക്കാനാണ് ബിജെപി നീക്കമെന്ന് ടി.പത്മനാഭന്മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ജയ്ശ്രീറാമെന്നു വിളിച്ചില്ലെങ്കിൽ ആളുകളെ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറിയിരിക്കുകയാണ്. അയോധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്കു പോയ പി.ടി ഉഷ ഏതുരാമനെയാണ് വായിച്ചതെന്നറിയില്ലെന്നും ടി.പത്മനാഭൻ പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമേയുള്ളൂ. അവരുടെ ഏറ്റവും വലിയ തുരുപ്പ് ചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും. ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കിൽ പരസ്പരം കാണുമ്പോൾ ജയ് ശ്രീറാമെന്ന് അഭിവാദ്യം ചെയ്തില്ലെങ്കിൽ അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. അതു സംഭവിച്ചിട്ടുണ്ട്.

വർധിക്കാനാണ് എല്ലാ സാധ്യതയും. എം. എ ബേബിയൊക്കെ വളരെ വളരെ സൂക്ഷിച്ചുകൊള്ളുക. ഈ തുറുപ്പ് ചീട്ടുവച്ചായിരിക്കും അവരുടെ കളി. എന്റെ അറിവിൽ ഏറ്റവും വലിയ രാമഭക്തൻ ഒരാളെയുള്ളൂ. പേര് ഗാന്ധി. ആസാധു മനുഷ്യൻ ജീവിതത്തിൽ ഒരു സിനിമയെ കണ്ടിട്ടുള്ളൂ.വിജയ ഭട്ടിന്റെ രാമരാജ്യം. അന്ത്യശ്വാസം വലിക്കുമ്പോൾ അദ്ദേഹം രണ്ടുവാക്കുകൾ മാത്രമേ ഉച്ചരിച്ചിട്ടുള്ളൂ.

ഹേറാം, ഹേറാം.അയോധ്യയിലെ പ്രാണ പ്രതിഷഠയക്കായി കേരളത്തിൽ നിന്നു പോയ പ്രമുഖഓട്ടക്കാരി പി.ടി ഉഷയാണ്. ഏതൊക്കെ ശ്രീരാമനെപറ്റിയാണ് പി.ടി ഉഷ വായിച്ചിട്ടുള്ളത്.ഏതൊക്കെ തുഞ്ചത്തെഴുത്തച്ഛന്മാരുട അധ്യാത്മരാമായണങ്ങളാണ് വായിച്ചതെന്നു തനിക്കറിയില്ലെന്നും ടി.പത്മനാഭൻ പ്രതികരിച്ചു.