ടെൽ അവീവ്: വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേന നടത്തിയ വെടിവയ്‌പ്പിൽ മൂന്ന് ഫലസ്തീനി ഭീകരർ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരെ പോരാടുന്ന ഒരു സായുധസംഘത്തിന്റെ നേതാവും രണ്ട് അനുയായികളുമാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഇസ്രയേലിനെതിരെ ആക്രമണം നടത്താനായി ജെനിൻ അഭയാർഥി ക്യാമ്പിൽ നിന്ന് പുറപ്പെട്ട സംഘത്തെയാണ് വെടിവച്ച് വീഴ്‌ത്തിയതെന്ന് അധികൃതർ അറിയിച്ചു.

ഫലസ്തീനികളെ കൊന്ന നടപടിയിൽ ഹമാസ് പ്രതിഷേധം രേഖപ്പെടുത്തി. ഫലസ്തീൻ ഇസ്ലാമിക് ജിഹാദ്(പിഐജി) എന്നിവർ രംഗത്തെത്തി. സംഭവത്തിന് പ്രതികാരം ചെയ്യുമെന്നാണ് പിഐജി അറിയിച്ചിരിക്കുന്നത്.