കറാച്ചി: പൊലീസ് റിക്രൂട്ട്‌മെന്റ് ടെസ്റ്റിനായി പാക്കിസ്ഥാനിലെ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത് 30,000 പേർ. ഇസ്ലാമാബാദിലെ ഒരു സ്റ്റേഡിയമാണ് എഴുത്തുപരീക്ഷക്കെത്തിയ ആൾക്കാരെക്കൊണ്ട് തിങ്ങിനിറഞ്ഞത്. ആകെ 1167 ഒഴിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അൽ ജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പാക്കിസ്ഥാനിലെ 31 ശതമാനം യുവാക്കളും തൊഴിൽരഹിതരാണെന്നാണ് കണക്ക്. ഇവരിൽ 51 ശതമാനം സ്ത്രീകൾക്കും 16 ശതമാനം പുരുഷന്മാർക്കും ബിരുദമുണ്ട്.