ന്യൂഡൽഹി: കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ബെംഗ്ലൂരുവിൽ നിന്ന് മൂന്ന് പേരും ജമ്മുവിൽ നിന്ന് രണ്ട് പേരുമാണ് അറസ്റ്റിലായത്. ദീപ്തി മർല, മുഹമ്മദ് അമർ, എസ് മഥേഷ് എന്നിവരാണ് ബംഗ്ലൂരുവിൽ അറസ്റ്റിലായത്.

ഹമ്മീദ്, ഹസ്സൻ എന്നിവരെ ജമ്മുവിൽ നിന്നും അറസ്റ്റ് ചെയ്തു. മംഗ്ലളൂരു അടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇവരിൽ നിന്നും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കർണാടക മുൻ എംഎൽഎ ഇദ്ദീനബ്ബയുടെ വസതിയിലും എൻഐഎ പരിശോധന നടത്തി.