ടോക്യോ: ഗുജറന്ത് സിങ്ങിന്റെ ഇരട്ടഗോളുകൾ തുണക്കെത്തിയ മത്സരത്തിൽ ജപ്പാനെ 5-3ന കീഴടക്കി ഇന്ത്യ ഒളിമ്പിക് പുരുഷഹോക്കിയിൽ മികച്ച ഫോം തുടരുന്നു. അവസാന ഗ്രൂപ് മത്സരത്തിൽ ഹർമൻപ്രീത് സിങ്, നിലാകാന്ത് ശർമ, സിമ്രൻജിത് സിങ് എന്നിവരാണ് ഇന്ത്യക്കുവേണ്ടി ലക്ഷ്യം കണ്ട മറ്റു താരങ്ങൾ.

മെഡൽപ്രതീക്ഷയോടെ ടോക്യോയിലെത്തിയ ടീമിന്റെ നാലാം ജയമാണിത്. പൂൾ എ യിൽ ആസട്രേലിയക്കുപിന്നിൽ രണ്ടാം സഥാനക്കാരായി ഇന്ത്യ ക്വാർട്ടർ ഫൈനലിൽ ഇടമുറപ്പിച്ചിട്ടുണ്ട. അഞ്ചു കളികളിൽ ആസട്രേലിയക്ക 13 പോയന്റാണുള്ളത. ഗ്രൂപ് മത്സരത്തിൽ ആസട്രേലിയ 7-1ന ഇന്ത്യയെ തകർത്തിരുന്നു.

മത്സരത്തിലുടനീളം മേധാവിത്വം കാട്ടിയ ഇന്ത്യൻ നിര ആതിഥേയരെ മുന്നിലെത്താൻ അനുവദിച്ചില്ല. അവസാന ക്വാർട്ടർ ബാക്കിയിരിക്കേ, 3-2ന ലീഡ് നേടിയ നീലക്കുപ്പായക്കാർക്കുവേണ്ടി നിലാകാന്തയും ഗുജറന്തും സകോർ ചെയതപ്പോൾ സകോർ 5-2. ഒടുവിൽ കസുമ മറാത്തയിലൂടെ അന്തിമ വിസിലിന തൊട്ടുമുമ്പ ഗോൾനേടിയിട്ടും ജപ്പാന ആഹ്ലാദിക്കാൻ വകയുണ്ടായില്ല.

കഴിഞ്ഞ മത്സരത്തിൽ നിലവിലെ സ്വർണമെഡൽ ജേതാക്കളായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന ഗോളിന തോൽപിച്ചാണ ഇന്ത്യ ക്വാർട്ടറിൽ ഇടം ഉറപ്പിച്ചത്.