തിരുവനന്തപുരം : കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ചു എന്ന കേസിൽ 41 പേരെ പൊലീസ് അറ സ്റ്റ് ചെയ്തു. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ സംസ്ഥാനത്ത് നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ പിടികൂടിയത്.കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ കണ്ടെ ത്തുന്നതിനാണ്, ഇന്റർപോളിന്റെ സഹായത്തോടെ കേരള പൊലീസ് ഓപ്പറേഷൻ പി ഹണ്ട് നട പ്പാക്കുന്നത്.

ഇന്നലെ 469 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 339 കേസുകൾ പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റ ർ ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഒരു ഡോക്ടറും ഐടി വിദഗ്ധനും പൊലീസ് ട്രെയിനിയും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു. ഓപ്പറേഷൻ പി ഹണ്ടിന്റെ മൂന്നാമത്തെ ഘട്ടം റെയ്ഡാണ് കഴിഞ്ഞദിവസം നടന്നത്. രണ്ടുവർഷത്തിനുള്ളിൽ 525 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.