പെരിന്തൽമണ്ണ: ആമാശയത്തിൽ കുടുങ്ങിയ പിൻ സർജറി കൂടാതെ പുറത്തെടുത്തു. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനിയായ 12 വയസ്സുകാരിയാണ് മഫ്ത്ത ധരിക്കുന്നതിനിടെ വായിൽ കടിച്ച്പിടിച്ച പിൻ അബദ്ധത്തിൽ വിഴുങ്ങിയത്.

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന്, തുടർ ചികത്സക്ക് പെരിന്തൽമണ്ണ കിംസ് അൽശിഫയിലെത്തിച്ചു. എക്‌സ് റേ പരിശോധനയിൽ ആമാശയത്തിൽ പിൻ തറച്ചതായി കണ്ടെത്തി.

ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. സജു സേവ്യർ, ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. ബിപിൻ, ഡോ. സാജൻ എന്നിവരുടെ നേതൃത്വത്തിൽ സർജറി കൂടാതെ എൻേറാസ്‌കോപിക് വഴി പിൻ പുറത്തെടുത്തു.