പട്ടാമ്പി: പിണറായി ഭരണത്തിൽ രക്ഷപ്പെട്ടത് സിപിഎം നേതാക്കളുടെ കുടുംബങ്ങൾ മാത്രമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. പിണറായി സർക്കാരിന്റെ അന്ത്യത്തിന് യുവാക്കളുടെ പ്രതിഷേധത്തിന്റെ കനൽ മതിയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പദയാത്രയുടെ സമാപന സമ്മേളനം ഓങ്ങല്ലൂർ പഞ്ചായത്തിലെ കരിമ്പുള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി കെ ഫിറോസ്.

നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം അഞ്ച് സീറ്റുകളിൽ ബിജെപിക്ക് വോട്ട് മറിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസുമായും എസ്.ഡി.പി.ഐയുമായും ഒരേസമയം സിപിഎം പരസ്യമായ ബന്ധം സ്ഥാപിച്ചെന്നും അദ്ദേഹം ആരോപിച്ചു.

മണ്ഡലം പ്രസിഡൻറ് എം.കെ. മുഷ്താഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം.എ. സമദ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ കരീം, സി.പി. മുഹമ്മദ്, വി.ടി. ബൽറാം എംഎൽഎ, കെ.പി. ബാപ്പുട്ടി, സി. സംഗീത, കെ.എസ്.ബി.എ തങ്ങൾ, കെ.ടി.എ ജബ്ബാർ, മുഹമ്മദലി മറ്റാംതടം, പി.എം. മുസ്തഫ തങ്ങൾ, ടി. കുഞ്ഞാപ്പ ഹാജി, സി.എ. സാജിത്, ഇ. മുസ്തഫ, പി.കെ. ഉണ്ണിക്കൃഷ്ണൻ, ഷബീർ തോട്ടത്തിൽ, സി. കുഞ്ഞുമണി, വി.ടി. സക്കീർഹുസൈൻ, വി. ഹംസ, വി എം. ഷരീഫ്, ഷിഹാബ് കരിമ്പുള്ളി, സൈനുൽ ആബിദ്, ഹംസ കൊണ്ടൂർക്കര തുടങ്ങിയവർ പെങ്കടുത്തു