മുംബൈ: ശിൽപ്പാഷെട്ടിയുടെ ഭർത്താവിനതിരേ രൂക്ഷ വിമർശനവുമായി വിവാദനടി പൂനം പാണ്ഡെ. രാജ്കുന്ദ്രേയ്ക്കും അയാളുടെ സ്ഥാപനമായ ആംസ്പ്രൈമിനും എതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പൂനം പാണ്ഡേ.

മൊബൈൽ ആപ്പ് വഴി വിതരണം ചെയ്ത നീലച്ചിത്ര ബിസിനസുമായി ബന്ധപ്പെട്ട് രാജ്കുന്ദ്ര അറസ്റ്റിലായ സംഭവത്തിലാണ് നിർണ്ണായക വെളിപ്പെടുത്തൽ. രാജ്കുന്ദ്രേയ്ക്ക് എതിരേ ഗുരുതരമായ അഞ്ച് ആരോപണങ്ങളാണ് പൂനം പാണ്ഡേ നടത്തിയിരിക്കുന്നത്.

തന്നെ ഭീഷണിപ്പെടുത്തിയും നിർബ്ബന്ധം ചെലുത്തിയും കരാറിൽ ഒപ്പിടുവിച്ചെന്നും അവരുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി തന്നെ ഷൂട്ട് ചെയ്തെന്നും പോസ് ചെയ്യിച്ചെന്നും തന്റെ സ്വകാര്യതകളെല്ലാം അവർ പുറത്തു വിടുകയും ചെയ്തെന്ന് നടി ആരോപിച്ചു. തന്റെ ആപ്പുകൾ കൈകാര്യം ചെയ്യുന്നത് രാജ് കുന്ദ്രയുടെ കമ്പനിയാണെന്നും 2019 മാർച്ചിലാണ് ഇവരുമായി കരാറിലായതെന്നും പറഞ്ഞിരുന്നു.

ഇഷ്ടമില്ലാതെ നിർബ്ബന്ധിച്ചു ഒപ്പിടുവിച്ച കരാറിൽ നിന്നും പിന്മാറാൻ തുനിഞ്ഞപ്പോൾ തന്റെ നഗ്‌നചിത്രം പുറത്തുവിട്ട് 'എന്നെ വിളിക്കൂ... ഞാൻ നിങ്ങൾക്ക് മുന്നിൽ എല്ലാം തുറന്നുകാട്ടാം' എന്ന സന്ദേശത്തിനൊപ്പം തന്റെ ഫോൺ നമ്പറും നൽകിയെന്നാണ് പൂനം പാണ്ഡെയുടെ ആരോപണം. അത് തന്റെ ജീവിതം തന്നെ ദു:സ്വപ്നമാക്കി മാറ്റിയെന്നും ആരോപിച്ചു.

ഇതിന് ശേഷം തന്റെ ഫോണിന് വിശ്രമം ഇല്ലായിരുന്നു. ലോകത്തുടനീളമുള്ള ഇടങ്ങളിൽ നിന്നും ആയിരക്കണക്കിന് കോളുകളാണ് വന്നത്. ചിലപ്പോഴെല്ലാം ഇത്തരം സേവനങ്ങൾക്ക് വേണ്ടിയുള്ള ആവശ്യം ഭീഷണിയായി മാറി. തന്റെ ഫോണിലേക്ക് ആൾക്കാർ പോർണോഗ്രാഫിക് ചിത്രങ്ങളും വീഡിയോകളും അയച്ചു. എന്തെങ്കിലും അരുതാത്തത് നടക്കുമെന്ന് പേടിച്ചിരുന്നു.

സ്വകാര്യ വിവരങ്ങൾ പുറത്ത് പോയതോടെ തനിക്ക് ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വകാര്യത പോലും നഷ്ടമായി. പിന്നീട് ജീവിതം ആസിഡ് ആക്രമണം, ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ അടക്കമുള്ള ഭീഷണിയുടെ നിഴലിലായി. ഞാൻ പൂനം പാണ്ഡേ ആയതുകൊണ്ട് ആൾക്കാർക്ക് ഈ രീതിയിൽ പെരുമാറം എന്നർത്ഥമില്ലെന്നും നടി പറഞ്ഞു.

തന്റെ അനുമതിയില്ലാതെ തന്നെ തന്റെ കണ്ടന്റുകൾ ഉപയോഗിച്ചെന്നും നടി പറയുന്നു. ഈ വർഷം ആദ്യമായിരുന്നു നടിയുടെ ഈ രീതിയിലുള്ള വെളിപ്പെടുത്തൽ. 2019 മാർച്ചിൽ കമ്പനിയുമായി സഹകരിച്ചു. എന്നാൽ ഒരു നിശ്ചിതശതമാനം വരുമാനം ഉണ്ടാക്കാനായിരുന്നു കരാറിൽ സമ്മതിച്ചിരുന്നത്. എന്നാൽ വരുമാന പ്രശ്നം പറഞ്ഞ് കരാറിൽ നിന്നു പിന്മാറാൻ തീരുമാനിച്ചു.

ഇക്കാര്യം ഇ മെയിൽ വഴി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ അതുകഴിഞ്ഞും തന്റെ വീഡിയോയും ചിത്രങ്ങളും വ്യാപകമായി കമ്പനി ഉപയോഗിക്കുന്നത് തുടരുകയും ചെയ്തതായി നടി പറഞ്ഞു.