പ്രകൃതിയേും മനുഷ്യനേടും അടുപ്പിച്ച നിർത്തിയ അമ്മ ഭാവത്തെയാണ് കവയത്രി സുഗതകുമാരിയുടെ വേർപാടോടെ നഷ്ടമായതെന്ന് മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ. പ്രകൃതിക്ക് വേണ്ടി എന്നും നിലകൊണ്ട അവതാര രൂപമായിരുന്നു സുഗതകുമാരി. ഓരോ പ്രകൃതി ദുരന്തമെത്തുമ്പോഴും അമ്മയുടെ വാക്കുകളും പ്രവർത്തിയും ഇനിയും നമുക്ക് മുമ്പിൽ ചോദ്യ ചിഹ്നമായി എത്തും. കേരളത്തിനും രാജ്യത്തിനും അതുകൊണ്ട് തന്നെ തീരാ ദുഃഖമാണ് സുഗതകുമാരിയുടെ വിടവാങ്ങലെന്നും പിപി മുകുന്ദൻ അനുശോചിച്ചു