ചണ്ഡിഗഢ്: ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ വീട് ആക്രമിക്കുയും രണ്ട് ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ അക്രമി സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. കഴിഞ്ഞ മാസമാണ് പഞ്ചാബിനെ പത്താൻകോട്ടിൽ റെയ്നയുടെ വീടിനു നേർക്ക് ആക്രമണം നടന്നത്.

ഓഗസ്റ്റ് 20നാണ് റെയ്നയുടെ അമ്മാവന്റെ വീട് ആക്രമിക്കപ്പെട്ടത്. അമ്മാവനും മകനും കൊല്ലപ്പെട്ടു. മോഷ്ടാക്കളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് റിപ്പോർട്ട്. അന്തർ സംസ്ഥാന കൊള്ള-ക്രിമിനൽ സംഘത്തിലെ മൂന്നു പേരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പഞ്ചാബ് ഡി.ജി.പി ദിൻകർ ഗുപ്ത പറഞ്ഞു. ഒളിവിൽ പോയ 11 പേർക്കായി തെരച്ചിൽ തുടരുകയാണെന്നും ഡി.ജി.പി അറിയിച്ചു.

ഐപിഎല്ലിന്റെ ഭാഗമായി റെയ്ന ദുബായിലായിരിക്കേയാണ് കുടുംബം ആക്രമിക്കപ്പെടുന്നത്. പര്യടനം ഉപേക്ഷിച്ച് റെയ്ന നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.