ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിൽനിന്നു പിന്മാറിയ സൂപ്പർ താരം രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി ഈ മാസം സിംഗപ്പൂരിലേക്കു പോകും.രാഷ്ട്രീയത്തിലേക്കില്ലെന്ന താരത്തിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന ആരാധകരുടെ മുറവിളിക്കിടെയാണ് രജനീകാന്ത് സിംഗപ്പൂരിലേക്ക് തിരിക്കുന്നത്.രാഷ്ട്രീയത്തിലേക്കു വരണമെന്നാവശ്യ
പ്പെട്ടു പോയസ് ഗാർഡനിൽ രജനിയുടെ വീടിനു മുന്നിൽ, ആരാധകരുടെ പ്രതിഷേധം തുടരുന്നു. തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ചെന്നൈ സ്വദേശി മുരുകേശനെ ആശുപത്രിയിലേക്കു മാറ്റി.

പുതുവർഷത്തലേന്ന് പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നറിയിച്ചിരുന്ന രജനി, അതിനു രണ്ടു ദിവ സം മുൻപാണു രാഷ്ട്രീയത്തിലേക്കിലേക്കിന്നു മാറ്റിപ്പറഞ്ഞത്. പുതിയ ചിത്രമായ അണ്ണാത്തെ യുടെ ഹൈദരാബാദിലെ ഷൂട്ടിങ്ങിനിടെ രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായതിനെത്തു ടർന്നു 3 ദിവസം ചികിത്സയിലായിരുന്നു.തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്നാണ് താരം രാഷ്ട്രീയത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്.

അതേസമയം,ഹൈദരാബാദിൽ ചികിൽസ തേടിയ അപ്പോളോ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കു നന്ദി അറിയിച്ചുകൊണ്ടു രജനീകാന്ത് വീഡിയോ സന്ദേശം പുറത്ത് വിട്ടു. ആരോഗ്യത്തോടെയിരിക്കുകയാണെന്നും ശാരീരികമായും മാനസികമായും സമാധാനമു ണ്ടെന്നും താരം വിഡിയോ സന്ദേശത്തിൽ പറഞ്ഞു.രാഷ്ട്രീയ പ്രവേശത്തിൽ നിന്നു പിന്മാറിയതിനു ശേഷമുള്ള ആദ്യ പ്രതികരണമാണ്.

താരം പൂർണമായി ആരോഗ്യം വീണ്ടെടുക്കുന്നതുവരെ അണ്ണാത്തെയുടെ ഷൂട്ടിങ് പുനരാരംഭി ക്കില്ല. 25% ചിത്രീകരണമാണു ഇനി ബാക്കിയുള്ളത്. ഇതിനിടെയാണ് വിദേശത്തുപോകുന്നു വെന്ന റിപ്പോർട്ടു വരുന്നത്.