കണ്ണുർ: കരിപ്പൂർസ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്തും സഹായിയുമായ അഴീക്കോട് മൂന്നുനിരത്തു കപ്പക്കുന്ന് സ്വദേശി റമീസ് (25) വാഹനാപകടത്തിൽ മരിച്ചതിൽ ദുരുഹതയില്ലെന്ന് വളപട്ടണം പൊലിസ് അറിയിച്ചു

വ്യാഴാഴ്‌ച്ച പകൽ അഴീക്കോട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്‌ച്ച പുലർച്ചെ മരണമടയുകയായിരുന്നു. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടമെന്നാണ് ആദ്യം പറഞ്ഞുകേട്ടിരുന്നത്. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

വ്യാഴാഴ്‌ച്ച ഉച്ചയോടെയാണ് അപകടം നടന്നതെന്ന് പൊലിസ് പറഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ കാർ ഇടുക്കുകയയാിരുന്നോ, അതല്ല നേരെ മറിച്ചാണോ സംഭവിച്ചത് എന്നും ഇതുരെ വ്യക്തമല്ല. അപകടത്തിൽ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റമീസിന്റെ വാരിയെല്ലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

വെള്ളിയാഴ്‌ച്ച പുലർച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്. അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്തായിരുന്നു റമീസ്. സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്കൊപ്പം തന്നെ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെതുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിൽ കസ്റ്റംസ് റൈയ്ഡ് നടത്തിയിരുന്നു. എന്നാൽ റെയ്ഡിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി റിമാൻഡിലാണുള്ളത്. വളപട്ടണം പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇപ്രകാരമാണ്. അംഗൻവാടി ഹെൽപ്പറാണ് റമീസിന്റെ മാതാവ്. മാതാവിനെ അംഗൻവാടിയിൽ കൊണ്ടുചെന്നാക്കി തിരിച്ചുവരുമ്പോൾ ഇയാൾ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചു എന്നാണ് പൊലീസ് നൽകുന്ന വിവരം.

റമീസിന്റെ ബൈക്കിൽ ഇടിച്ച കാറും അതിൽ ഉണ്ടായിരുന്ന ആളുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. അതുകൂടി അറിഞ്ഞാൽ മാത്രമെ അപകടത്തെ കുറിച്ചുള്ള കൂടുതൽ അന്വേഷണവും വിവരങ്ങളും പുറത്തുവരികയുള്ളൂ.

അഴീക്കോട് കപ്പക്കടവിൽ കെ.സി ഹൗസിൽ റഫീഖ്-നസീമ ദമ്പതികളുടെ മകനാണ് റമീസ്. സഹോദരങ്ങൾ: റസാഖ്, റെജി നാസ്. വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തി..