ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണ കേരളത്തിന്റെ മണ്ണിൽ ആദ്യമായി കാലുകുത്തിയത് സംഭനവം തന്നെയായിരുന്നു. ചെഗുവരയുടെ നാട്ടുകാരൻ ഫുൾബോൾ ചക്രവർത്തി ലാറ്റിനമേരിക്കൻ വിപ്ലവത്തിന്റെ പോരാളിയായ ചേയുടെ കടുത്ത ആരാധകൻ എന്നിങ്ങനെ മറഡോണയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ ഏറെയായിരുന്നു.

മറഡോണ വന്നതിനേക്കാളും വാർത്തയായത് മറ്റ് പലതുമാണ്. ഇന്ത്യയുടെ കറുത്തമുത്ത് ഐ.എം വിജയനൊപ്പം പന്ത് തട്ടിയതും ജൂവലറി ഉദ്ഘാടനം ചെയ്തതും വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അന്ന് ഏറെ ചർച്ചയായത് അവതാരകയായ രഞ്ജിനി ഹരിദാസിന് മറഡോണ ഉമ്മ കൊടുത്തതും അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് നൃത്തം വെച്ചതുമാണ്.

സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് ആരാധകരെ കണ്ടിട്ടും യാതൊരു തലയെടുപ്പും കാണിക്കാതെ ആരാധകരുടെ സന്തോഷത്തിൽ പങ്കുചേരുകയാണ് മറഡോണ ചെയ്തത്. ആരാധകർക്ക് മുന്നിലെത്തിയ മറഡോണ അവർക്കൊപ്പം നൃത്തം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. ഒരു അവതാരകയെന്ന നിലയിൽ ഒരു പക്ഷേ ആർക്കും ചെയ്യാൻ കഴിയാത്ത രീതിയിൽ പരിപാടിയെ അനായാസമായി കൈകാര്യം ചെയ്യാനും അന്ന് രഞ്ജിനിക്കായി.

പിറന്നാൾ കേക്ക് മുറിക്കലിന് മുന്നോടിയായി മറഡോണ രഞ്ജിനി ഹരിദാസിന് കവിൾ കാണിച്ചുകൊടുത്തു. അവർ കവിളത്ത് ഉമ്മ നൽകി. തന്റെ മനസിലെ ആരാധനയും ബഹുമാനവും രഞ്ജിനി തുറന്ന് കാണിച്ചു.എന്നാൽ മറഡോണ രഞ്ജിനി ഹരിദാസിനെ ഉമ്മ വെച്ചത് സോഷ്യൻ നെറ്റ് വർക്കിങ് സൈറ്റുകളിൽ വലിയ ചർച്ചയായി.