കൂത്തുപറമ്പ്: അനാഥാലയത്തിൽനിന്ന് താത്കാലികമായി ദത്തെടുത്ത് വളർത്തുകയായിരുന്ന (ഫോസ്റ്റർ കെയർ) പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 60-കാരൻ അറസ്റ്റിൽ. കണ്ടംകുന്ന് ചമ്മനാപ്പറമ്പിൽ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്.

2017-ലാണ് കേസിനാസ്പദമായ സംഭവം. അന്ന് 15 വയസ്സായിരുന്നു കുട്ടിക്ക്. വീട്ടിൽ കഴിഞ്ഞുവരവെ ശശികുമാർ പലപ്രാവശ്യം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതേ തുടർന്ന് പെൺകുട്ടി അനാഥാലയത്തിലേക്ക് തിരിച്ചുപോയി. കുട്ടിയെ വീണ്ടും ദത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

കഴിഞ്ഞ ദിവസം കൗൺസലിങ്ങിനിടെ ഇരയുടെ അനിയത്തിയാണ് വിവരം പുറത്ത് പറയുന്നത്. തുടർന്ന് കുട്ടിക്ക് പ്രായപൂർത്തിയാവാത്ത സമയത്ത് നടന്ന പീഡനമായതിനാൻ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സിഐ. ബിനു മോഹൻ, എസ്‌ഐ. പി. ബിജു എന്നിവരാണ് സംഘമാണ് കേസന്വേഷിക്കുന്നത്. ശനിയാഴ്ച കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കും.