റിയാദ്: സൗദിയിൽ വേനൽ കടുത്തു. ഉച്ചവെയിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തിലായത്. സെപ്റ്റംബർ 15 വരെ ഈ നിരോധനം തുടരും.

രാജ്യത്തെ സ്വകാര്യമേഖലക്ക് ഈ തീരുമാനം ബാധകമാണ്. ചൂട് കടുത്തിരിക്കുന്നതിനാൽ പുറം ഭാഗങ്ങളിൽ ഉച്ചവെയിലത്ത് ജോലി ചെയ്യുന്നത് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുമെന്ന് കണ്ടാണ് നിരോധനം. മുഴുവൻ സ്ഥാപനങ്ങളും ഈ നിയമം നടപ്പാക്കണമെന്നും ലംഘിക്കുന്ന സ്ഥാപനങ്ങങൾക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സൗദി തൊഴിൽ വകുപ്പ് അറിയിച്ചു.