ന്യൂഡൽഹി: കാർഷിക നിയമങ്ങൾ ചോദ്യം ചെയ്ത് ലോക്സഭാ അംഗം ടി.എൻ.പ്രതാപൻ നൽകിയ ഹർജിയിൽ സുപ്രീം കോടതി മറുപടിനോട്ടീസ് അയച്ചു. കാർഷിക നിയമങ്ങൾക്കെതിരായ മറ്റ് ഹർജികൾക്കൊപ്പം പ്രതാപന്റെ ഹർജിയും കേൾക്കുമെന്നു വ്യക്തമാക്കിയാണ് കോതടിയുടെ നോട്ടീസ്.

ഇതിനൊപ്പം കാർഷിക നിയമങ്ങൾ ചോദ്യം ചെയ്ത് ഹർജി ഫയൽ ചെയ്ത പ്രതാപൻ കർഷകനാണോ എന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ചോദിച്ചു.ലോക്സഭാ അംഗവും കർഷകനുമാണ് പ്രതാപൻ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

താങ്ങുവില ഇപ്പോഴത്തെ നിലയിൽ തുടരണം എന്നാണ് ആവശ്യമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് താങ്ങുവില ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്ന ഏതെങ്കിലും ഒരു വ്യവസ്ഥ കാർഷിക നിയമങ്ങളിൽ കാണിച്ച് തരാമോയെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.