ആലുവ: മാർക്കറ്റിൽ ഫയർ സ്റ്റേഷന് സമീപം പണിതീരാത്ത കെട്ടിടത്തിൽ മനുഷ്യ അസ്ഥികൂടം ചിതറിയ നിലയിൽ. തലയോട്ടി അടക്കമുള്ള അസ്ഥികളാണ് കെട്ടിടത്തിന്റെ ബേസ്മെൻറ് ഭാഗത്ത് കണ്ടെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് അസ്ഥിക്കൂടം ആദ്യം കണ്ടത്. ആലുവ സ്വദേശി ജിമ്മി ജോസിന്റെതാണ് കെട്ടിടം. അസ്ഥികൂടത്തിന് പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റ് റോഡിനഭിമുഖമായി നിൽക്കുന്ന കെട്ടിടം വർഷങ്ങളായി പണി പൂർത്തിയാവാത്ത നിലയിലാണ് ഒരു മാസം മുമ്പ് ആലുവ യു സി കോളേജ് മില്ലുപടിക്ക് സമീപം പാടത്തും അസ്ഥികൂടം കണ്ടെത്തിയിരുന്നു ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ആലുവ ഡി.വൈ.എസ്‌പി ജി വേണു വിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.