കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരായി കന്യാസ്ത്രീകൾ വീണ്ടും പ്രക്ഷോഭത്തിനിറങ്ങുമെന്ന് സൂചന. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ ഇനിയും നിയമിക്കാത്തതിനാൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുകയാണ്. ഇതു സംബന്ധിച്ച ഫയൽ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുകയാണെന്നാണ് സൂചന. വരും ദിവസങ്ങളിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയതിനേക്കാൾ വലിയ പ്രക്ഷോഭം
നടക്കാനാണ് സാധ്യത.

ബിഷപ്പ് കേസിന്റെ നാൾവഴികൾ

മിഷണറീസ് ഓഫ് ജീസസ് സഭാംഗമായ കന്യാസ്ത്രീയാണ് ജലന്ധർ രൂപത മുൻ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ 13 തവണ കുറുവിലങ്ങാട് മഠത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

2014 മെയ് മാസം അഞ്ചാം തിയതി ചാലക്കുടിയിൽ സഭ നടത്തിയ അച്ചൻ പട്ടം നൽകുന്ന ചടങ്ങിൽ മുഖ്യ കാർമികൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലായിരുന്നു. ഈ ചടങ്ങിന് ശേഷം ബിഷപ്പ് കുറവിലങ്ങാട് മഠത്തിൽ ആദ്യമായി താമസിക്കാൻ എത്തി. പിറ്റേ ദിവസം കന്യാസ്ത്രീയുടെ സഹോദരന്റെ മകന്റെ ആദ്യകുർബാന ചടങ്ങിൽ പങ്കെടുത്തു. ഈ ദിവസങ്ങളിൽ മഠത്തിലെ 20 ആം നമ്പർ മുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

2017 മാർച്ച് 26 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി മദർ സുപ്പീരിയറിന് പരാതി നൽകി. ഇതേത്തുടർന്ന് ജലന്ധറിൽ നിന്ന് മദർ സുപ്പീരിയറും സംഘവും കുറുവിലങ്ങാട് മഠത്തിലെത്തി തെളിവെടുപ്പ് നടത്തി.

2018 ജൂൺ; 2 പരാതി പിൻവലിക്കണമെന്ന ആവശ്യവുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്തായ കോടനാട് വികാരി കന്യാസ്ത്രീയെ സമീപിക്കുന്നു.

ജൂൺ ; 27 കന്യാസ്ത്രീ പരാതി ജില്ലാ മേധാവിക്ക് നല്;കി.

ജൂൺ; 28 എഫ്‌ഐആർ പൊലീസ് രജിസ്റ്റർ ചെയ്തു.

ജൂലൈ 1 കന്യാസ്ത്രീയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ജൂലൈ 3 ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് സംഘം കുറുവിലങ്ങാട് മഠത്തിൽ.

ജൂലൈ 5 ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിന് മുമ്പാകെ 164 അനുസരിച്ച് കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

ജൂലൈ 7 രഹസ്യമൊഴിയുടെ പകർപ്പിനായി പാലാ കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു.

ജൂലൈ 8 കന്യാസ്ത്രീയുടെ ബന്ധുക്കൾ ബിഷപ്പിനെ ഭീഷണിപ്പെടുത്തയെന്ന കേസിൽ സാക്ഷിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ബിഷപ്പ് ജലന്ധറിലേക്ക് വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിയെന്ന് സാക്ഷിയായ സിജോ അന്വേഷണ സംഘത്തിന് മൊഴി നൽകി. സിജോയുടെ മൊഴി പൊലീസ് വീഡിയോയിൽ പകർത്തി

ജൂലൈ 9 കന്യാസ്ത്രീ മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു

ജൂലൈ 10 ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കുന്നതിനായി അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന്റെ സഹായം തേടി.

ജൂലൈ 12 അന്വേഷണ സംഘം മൊഴിയെടുക്കുന്നതിനായി കണ്ണൂരിലെ രണ്ട് മഠങ്ങളിലെത്തി.

ജൂലൈ 14 കുറുവിലങ്ങാട് പള്ളി വികാരിയുടെ മൊഴിയെടുത്തു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കന്യാസ്ത്രീ വാക്കാൽ പരാതി നല്;കിയെന്ന് ബിഷപ്പിന്റെ മൊഴി.

ജൂലൈ 15 സഭാവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീകളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ജൂലൈ 20 കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മഠത്തിന് സായുധ പൊലീസ് കാവൽ

ജൂലൈ 25 കേസില്; നിന്ന് പിന്മാറാൻ ജലന്ധർ രൂപത അധികാരികൾ 5 കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരൻ പൊലീസിൽ മൊഴി നൽകി. വൈക്കം ഡിവൈഎസ്‌പി കെ സുഭാഷിനാണ് മൊഴി നൽകിയത്.

ജൂലൈ 29 കുര്യനാട് ആശ്രമത്തിലെ ഫാദർ ജയിംസ് എർത്തയിൽ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് സിസ്റ്റർ അനുപമയുടെ വെളിപ്പെടുത്തൽ.

ജൂലൈ 30 കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ജൂലൈ 31 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറുവിലങ്ങാട് മഠത്തിൽ കൊണ്ടുവന്നതായി കാർ ഡ്രൈവർ മൊഴി നൽകി.

ഓഗസ്റ്റ് 1 ജലന്ധറിലേക്ക് പോകാൻ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചു.

ഓഗസ്റ്റ് 3 അന്വേഷണ സംഘം ഡൽഹിയിൽ

ഓഗസ്റ്റ് 4 കന്യാസ്ത്രീയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ബന്ധുവായ സ്ത്രീയുടെ മൊഴിയെടുത്തു. തെറ്റിദ്ധാരണ മൂലമാണ് പരാതി നല്;കിയതെന്ന് ഇവർ മൊഴി നൽകി.

ഓഗസ്റ്റ് 6 ഉജ്ജയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കയിലിന്റെ മൊഴി എടുത്തു.

ഓഗസ്റ്റ് 10 അന്വേഷണ സംഘം ജലന്ധറിൽ

ഓഗസ്റ്റ് 11 ജലന്ധർ രൂപതയ്ക്ക് കീഴിലെ നാല് വൈദികരുടെ മൊഴിയെടുത്തു.

ഓഗസ്റ്റ് 12 കന്യാസ്ത്രീകള്;ക്കായി ബിഷപ്പ് നടത്തിയ ഇടയനോടൊപ്പം ഒരു ദിവസം; പ്രാർത്ഥനാ യജ്ഞത്തിനിടെ മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകളുടെ മൊഴി.

സെപ്റ്റംബർ 8 കന്യാസ്ത്രീകൾ സമരത്തിലേക്ക്

സെപ്റ്റംബർ 18 ജലന്ധര്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ. സെപ്റ്റംബര്; 25 ലേക്ക് കോടതി മാറ്റിവച്ചു.

സെപ്റ്റംബർ 19 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. തൃപ്പൂണിത്തുറയിലെ ഹൈടെക് ഓഫീസ് സെല്ലിൽ ചോദ്യം ചെയ്യൽ. ഏഴു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മടങ്ങി.

സെപ്റ്റംബർ 20 വീണ്ടും ചോദ്യം ചെയ്യൽ, അറസ്റ്റിനെ കുറിച്ച് അഭ്യൂഹം

സെപ്റ്റംബര്; 21 മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി.