മെൽബൺ: ഇന്ത്യൻ ഓഫ് സ്പിന്നൽ ആർ അശ്വിനുമായുള്ള മത്സരത്തിൽ താൻ പിന്നിൽ പോയെ ന്ന് സമ്മതിച്ച് ഓസീസ് ബാറ്റ്സമാൻ സ്റ്റീവ് സ്മിത്ത്. അശ്വിൻ കാര്യങ്ങൾ തീരുമാനിക്കുന്ന അവ സ്ഥയിലേക്ക് തങ്ങൾക്കിടയിലെ മത്സരം മാറി. കരിയറിൽ ഒരു സ്പിന്നറെയും ഇത്തരമൊരു മേൽക്കോയ്മയ്ക്ക് താൻ അനുവദിച്ചിട്ടില്ലെന്ന്, രണ്ടാം ടെസ്റ്റിനു ശേഷം സ്മിത്ത് പറഞ്ഞു.

''അശ്വിനെതിരെ വേണ്ടപോലെ നന്നായി കളിക്കാൻ എനിക്കായില്ല. അശ്വിനിൽ ഞാൻ കുറച്ചുകൂടി സമ്മർദം ഉണ്ടാക്കേണ്ടിയിരുന്നു. ഇതിപ്പോൾ അശ്വിൻ കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഇതുവരെ ഒരു സ്പിന്നറെയും ഞാൻ അതിന് അനുവദിച്ചില്ല. കരിയറിൽ ഒരു സ്പിന്നറും എന്നോടിങ്ങനെ ചെയ്തിട്ടില്ല.''- സ്മിത്ത് പറഞ്ഞു.

ഓസ്ട്രേലിയയിലേക്കു തിരിക്കുമ്പോൾ തന്നെ സ്മിത്ത് മനസ്സിലുണ്ടായിരുന്നെന്ന് അശ്വിൻ പറഞ്ഞു. സ്മിത്തിനെ പുറത്താക്കിയില്ലെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരെ ഒരിക്കലും കാര്യങ്ങൾ എളുപ്പമല്ലെന്നുമായിരുന്നു അശ്വിന്റെ പ്രതികരണം

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സ്മിത്തിനെ അശ്വിൻ പുറത്താക്കിയിരുന്നു. ഇന്ത്യയ്ക്കെ തിരായ പരമ്പരയിൽ ഇതുവരെ ഫോം കണ്ടെത്താൻ സ്മിത്തിനായിട്ടില്ല. എട്ടു വിക്കറ്റിനാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചത്. വിജയലക്ഷ്യമായ 70 റൺസ് ഇന്ത്യ അനായാസം മറികടന്നു. ശുഭ്മാൻ ഗില്ലും രഹാനെയും ചേർന്നാണ് ഇന്ത്യയെ വിജയിപ്പിച്ചത്. 35 റൺസുമായി ഗില്ലും 27 റൺസുമായി രഹാനെയും പുറത്താകാതെ നിന്നു. 15 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.