ന്യൂഡൽഹി: മോഡേണയുടെ കോവിഡ് വാകസിൻ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട ടാറ്റ ഗ്രൂപ്പ്. ടാറ്റയുടെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വിഭാഗം വാകസിനെത്തിക്കാനുള്ള നീക്കം തുടങ്ങിയെന്ന് ഇക്കണോമികസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.സാധാരണ റഫ്രിജറേറ്റർ താപനിലയിൽ തന്നെ മോഡേണ വാകസിനും സൂക്ഷിക്കാം. ഫൈസറിനെ പോലെ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനില മോഡേണക്ക ആവശ്യമില്ല. അതുകൊണ്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വാകസിനാണ് മോഡേണ എന്നാണ് പറയപ്പെടുന്നത്.

പരീക്ഷണങ്ങളിൽ മോഡേണ വാകസിൻ 94 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. യു.എസ.എ ഡിസംബറിലും യുറോപ്യൻ യൂണിയൻ ജനുവരിയിലും വാകസിന് അംഗീകാരം നൽകിയിരുന്നു. ഇന്ത്യയിൽ വാകസിനുകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ പ്രാദേശികതലത്തിൽ കൂടി പരീക്ഷണം നടത്തണം. ഓകസഫെഡ് യൂനിവേഴസിറ്റിയും മരുന്ന് നിർമ്മാതാക്കളായ ആസട്ര സെനിക്കയും ചേർന്ന വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാകസിന് ഇന്ത്യയിൽ അനുമതി ലഭിച്ചിരുന്നു.

ടാറ്റ മെഡിക്കൽ ആൻഡ് ഡയഗനോസിസും കൗൺസിൽ ഓഫ് സയന്റിഫിക് ഇൻഡസട്രിയൽ റിസേർച്ചും ചേർന്ന് മോഡേണ വാകസിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. അതേസമയം, മോഡേണയും ടാറ്റയും വാർത്തയോട് പ്രതികരിച്ചിട്ടില്ല.