ജയ്പുർ: രാജസ്ഥാനിലെ ഗ്രാമങ്ങളെ ഭീതിയിലാഴ്‌ത്തി കൊള്ള സംഘങ്ങൾ. ഗ്രാമത്തിൽ നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 38 പേരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയി. ജാൽവറിലെ ഉൻഹെർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാമൻ ദേവരിയാൻ ഗ്രാമത്തിൽ ബുധനാഴ്ചയാ യിരുന്നു സംഭവം. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ ആലോത്തിൽ നിന്നുള്ളവരാണ് സ്ത്രീക ളെയും കുട്ടികളെയും ബസിൽ കടത്തിക്കൊണ്ടുപോയത്.മധ്യപ്രദേശിൽനിന്നുള്ള നൂറോളം പേരാണ് രാജസ്ഥാനിലെ ഗ്രാമത്തിലെത്തി അതിക്രമം കാണിച്ചത്. കത്തിയും വാളും അടക്കമുള്ള ആയുധങ്ങളുമായെത്തിയ സംഘം ഗ്രാമത്തിൽ അഴിഞ്ഞാടി. സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ പൊലീസ് സംഘം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

രാജസ്ഥാനിലെ ഗ്രാമത്തിൽനിന്നുള്ളവർ മധ്യപ്രദേശിലെത്തി സ്ഥിരമായി മോഷണവും അക്രമ വും നടത്തുന്നതാണ് തട്ടിക്കൊണ്ടുപോകലിനും അതിക്രമത്തിനും കാരണമായതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. മധ്യപ്രദേശിൽനിന്ന് ബസിലും മറ്റുവാഹനങ്ങളിലുമായാണ് നൂറോളം പേർ രാജസ്ഥാനിലെ ബാമൻ ദേവരിയാൻ ഗ്രാമത്തിലെത്തിയത്. എന്നാൽ ഇവർ വരുന്ന വിവര മറിഞ്ഞ് ബാമൻ ഗ്രാമത്തിലെ പുരുഷന്മാർ ഒളിവിൽപോയി. ഇതോടെയാണ് അക്രമിസംഘം സ്ത്രീകളെയും കുട്ടികളെയും വാഹനങ്ങളിൽ തട്ടിക്കൊണ്ടുപോയത്.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായും ആയുധങ്ങൾ പിടിച്ചെടുത്തതായും ജാൽവാർ എസ്‌പി. അറിയിച്ചു.തട്ടിക്കൊണ്ടുപോയ 38 പേരെയും പിന്നീട് മോചിപ്പിച്ചതായി പൊലീസ് പറഞ്ഞു. നിരവധി പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഒളിവിൽപോയ ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും എസ്‌പി. വ്യക്തമാക്കി