മൈസുർ: മൈസുരിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗം.കൂടെ ഉണ്ടായിരുന്നു ആൺസുഹൃത്തിന് മർദ്ദിച്ചവശനാക്കിയ ശേഷമാണ് ക്രൂരത.ചൊവ്വാഴ്‌ച്ചയാണ് സംഭവം നടന്നതെങ്കിലും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത് ബുധനാഴ്‌ച്ചയാണെന്നും പരാതി ഉയർന്നിട്ടുണ്ട്.മൈസൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് അക്രമത്തിന് ഇരയായത്.

ചൊവ്വാഴ്‌ച്ച വൈകീട്ട് സുഹൃത്തുമൊത്ത് ചാമുണ്ഡി ഹിൽസിൽ നിന്നും മടങ്ങവെ ഒരു സംഘം ഇരുവരെയും വളയുകയായിരുന്നു.ആദ്യം പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ വിസ്സമ്മതിച്ചതിനാൽ സംഘംത്തിലെ രണ്ടുപേർ പെൺകുട്ടിയെ വലിച്ചിഴച്ച് പോകുകയായിരുന്നു.മറ്റുള്ളവർ ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കുകയും ചെയ്തു.തുടർന്നായിരുന്നു ക്രൂരപീഡനം.

ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെയും യുവാവിന്റെയും നില മെച്ചപ്പെട്ടുവരുന്നതായും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അക്രമികൾ ഇപ്പോഴും ഒളിവിലാണ്.

മൈസൂരു പൊലീസ് കമ്മിഷണർ ഡോ. ചന്ദ്രഗുപ്ത സംഭവസ്ഥലം സന്ദർശിക്കുകയും കേസ് അന്വേഷണത്തിന് വിവിധ സംഘങ്ങൾ രൂപവത്കരിക്കുകയും ചെയ്തു. പ്രതികളെ പിടികൂടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കർണാടക ഡി.ജി.പിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ഡൽഹിയിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.