കാലടി: ശ്രീശങ്കര കോളജിൽ രണ്ടുപേർക്ക് കുത്തേറ്റു. ഹോളി ആഘോഷത്തിെൻറ ഭാഗമായി നടന്ന ഡി.ജെ പാർട്ടിക്കിടെയാണ് സംഭവം. പൂർവ വിദ്യാർത്ഥിയായ പെരുമ്പാവൂർ മുണ്ടക്കൽ വീട്ടിൽ അമൽ ശിവൻ (24), കോളജിൽ പഠിക്കുന്ന കോടനാട് പാലാട്ടി വീട്ടിൽ ആദിത്യൻ (20) എന്നിവർക്കാണ് കത്തിക്കുത്തേറ്റത്. ഇരുവരും അങ്കമാലി എൽ.എഫ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ള അമലിന്​ വയറ്റിലാണ് കുത്തേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനാണ് ഡി.ജെ പാർട്ടി ആരംഭിച്ചത്. കോവിഡ് മാനദണ്ഡം പാലിക്കാതെ നടന്ന പരിപാടിയിൽ കോളജിന് പുറത്തുനിന്നുള്ളവരടക്കം ആയിരത്തോളം പേർ പങ്കെടുത്തിരുന്നു. നിരവധി പെൺകുട്ടികളും ഉണ്ടായിരുന്നു. കാമ്പസിൽ എസ് ബ്ലേക്കിനു സമീപം സ്​റ്റേജ് കെട്ടിയാണ് പരിപാടി നടത്തിയത്. പൊലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ അനുമതി ഉണ്ടായിരുന്നില്ല. ലഹരി പദാർഥങ്ങൾ പാർട്ടിയിൽ പങ്കെടുത്തവർ ഉപയോഗിച്ചിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു.

സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായും അഞ്ചു പേർ​െക്കതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾക്ക്​ വിരുദ്ധമായി പരിപാടി നടത്താൻ അനുമതി നൽകിയ കോളജ് അധികൃതരുടെ നടപടിയിൽ പ്രതിഷേധമുയർന്നു.