മലപ്പുറം: ടിപ്പർ ലോറി കയറി രണ്ടര വയസ്സുകാരൻ മരിച്ചു. മലപ്പുറം മമ്പാട് തോട്ടിന്റക്കര പന യംകുന്ന് കുണ്ടിൽതൊടിക ഷൗക്കത്തിന്റെ മകളുടെയും കാളികാവ് സ്വദേശിയുടെയും മകൻ ഐദിൻ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ കുട്ടിയുടെ മാതാവിന്റെ വീടിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്.

പ്രദേശത്ത് റോഡിന്റെ കോൺക്രീറ്റ് പ്രവർത്തികൾ നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് നിർമ്മാ ണ സാമഗ്രികളുമായി വന്ന ലോറി കയറിയാണ് അപകടമുണ്ടായത്. ചെറിയ പോക്കറ്റ് റോഡിലേ ക്ക് മെയിൻ റോഡിൽ നിന്നും മെറ്റലുമായി വന്ന ലോറിയുടെ മുന്നിലെയും പിറകിലെയും ചക്ര ങ്ങൾ ഐദിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. മുന്നിൽ നിന്നും വലിയ വാഹനങ്ങൾ തിരിക്കാ ൻ കഴിയാത്തത് കാരണം റിവേഴ്സെടുത്താണ് വാഹനം വന്നിരുന്നത്. റോഡിനോട് ചേർന്ന് ത ന്നെയാണ് ഐദിന്റെ മാതാവിന്റെ വീടുള്ളത്. ലോറി റിവേഴ്സിലായിരുന്നതിനാൽ തന്നെ ഡ്രൈ വർ കുട്ടിയെ കണ്ടിരുന്നില്ല. ആദ്യത്തെ ചക്രം കയറിപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നതിനാ ലും റോഡ് പ്രവർത്തി നടക്കുന്നതിന്റെ ശബ്ദമുണ്ടായിരുന്നതിനാലും കുട്ടിയുടെ കരച്ചിലും കേ ട്ടിരുന്നില്ല. റോഡും വീടും തമ്മിൽ അടുത്ത് നിൽക്കുന്നതിനാൽ കുട്ടി പെട്ടെന്ന് ഓടിയെത്തിയ താകാമെന്നാണ് നാട്ടുകാർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് ഉമ്മയൊടൊപ്പം വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു.പിതാവ് സൗത്ത് ആ ഫ്രിക്കയിലാണ്. രണ്ടാഴ്ച മുമ്പാണ് പിതാവ് സൗത്ത് ആഫ്രിക്കയിലേക്ക് പോയത്. ഐദിന്റെ മൃത ദേഹം നിലമ്പൂർ ജില്ല ആശുപത്രിയിൽ മോർച്ചറിയിലാണ്. നടപടിക്രമങ്ങൾക്ക് ശേഷം കാളികാ വിലുള്ള പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ വച്ചായിരിക്കും സംസ്‌കാര ചട ങ്ങുകൾ നടക്കുക.