മീററ്റ്: ഉത്തർപ്രഗദേശിൽ നിന്നും വീണ്ടും നടുക്കുന്ന ബലാത്സംഗ വാർത്ത. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നത് വഴി കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി. സർധനയിലെ കപ്‌സർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം. ക്ലാസ് കഴിഞ്ഞ് മടങ്ങുന്നത് വഴി നാല് യുവാക്കൾ കടത്തിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച് ബാലാത്സംഗത്തിനിരയാക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ബന്ധുക്കളോട് വിവരം പറഞ്ഞ ശേഷമാണ് കുട്ടി വിഷം കുടിച്ചത്.

ലഖാൻ എന്ന യുവാവിനും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായും റൂറൽ പൊലീസ് സൂപ്രണ്ട് കേശവ് കുമാർ പറഞ്ഞു. ലഖാനും സുഹൃത്ത് വികാസുമാണ് അറസ്റ്റിലായത്.