അരിസോണ: അരിസോണ അറ്റോർണി ജനറൽ സ്ഥാനത്തേക്ക് നവംബറിൽ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വീണ്ടും പൂർത്തീകരിച്ചപ്പോൾ ഡമോക്രാറ്റിക് സ്ഥാനാർത്ഥി ക്രിസ് മെയ്സിന് നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. റിപ്പബ്ലിക്കൻ പാർട്ടി അംഗമായിരുന്നു ക്രിസ് 2019ൽ പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു.

.5 ശതമാനത്തിന് താഴെയായിരുന്നു നേരത്തെ ക്രിസ്സിന് ലഭിച്ചിരുന്ന വോട്ടിന്റെ ഭൂരിപക്ഷം. .5 ശതമാനത്തിൽ താഴെയാണെങ്കിൽ വീണ്ടും വോട്ടെണ്ണൽ വേണമെന്ന് ചട്ടത്തിൽ വ്യവസ്ഥയുണ്ട്. നവംബറിൽ ക്രിസിന് 511 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നതു വീണ്ടും എണ്ണിയപ്പോൾ 280 വോട്ടുകളുടെ ഭൂരിപക്ഷമായി ചുരുങ്ങി.

റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി അബ്രഹാം ഹമദയെയാണ് ക്രിസ് പരാജയപ്പെടുത്തിയത്. വീണ്ടും വോട്ടെണ്ണിയപ്പോൾ ക്രിസിന് 196 വോട്ടും, അബ്രഹാമിന് 427 വോട്ടും ലഭിച്ചിരുന്നു. പിനൽ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ വോട്ടുകളുടെ വ്യത്യാസം ഉണ്ടായത്. അരിസോണ അറ്റോർണി ജനറൽ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രമ്പ് പിന്തുണച്ച സ്ഥാനാർത്ഥിയുടെ പരാജയം ട്രമ്പിന് വലിയ തിരിച്ചടിയായിരുന്നു.

അരിസോണയിലെ മൂന്ന് പ്രധാന സ്ഥാനങ്ങളിലേക്കാണ് ഡമോക്രാറ്റിക് സ്ഥാനാർത്ഥികൾ വിജയിച്ചത്. കേറ്റി ഹോബ്സ്(ഗവർണ്ണർ), ആഡ്രിയൻ ഫോണ്ട്സ്(സെക്രട്ടറി ഓഫ് സ്റ്റേറ്റ്), അറ്റോർണി ജനറൽ(ക്രിസ് മെയ്സ്). 2004 ലും 2006ലും അരിസോണ പബ്ലിക് യൂട്ടിലിറ്റി കമ്മീഷനംഗമായിരുന്ന ക്രിസ് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും 2019 ൽ രാജിവെച്ചിരുന്നു.
Thanks