കൊട്ടാരക്കര: കൊല്ലം അഞ്ചൽ സ്വദേശിനി ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവായത് അത്യപൂർവ ഡമ്മി പരീക്ഷണം. കേസിൽ പൊലീസ് ഡമ്മി ഉപയോഗിച്ചു നടത്തിയ അപൂർവ്വ പരീക്ഷണമാണ് വഴിത്തിരിവുണ്ടാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമ്മി കട്ടിലിൽ കിടത്തിയശേഷം മൂർഖനെക്കൊണ്ട് കടിപ്പിച്ചായിരുന്നു പരീക്ഷണം. ഡമ്മിയുടെ വലതുകൈയിൽ കോഴിയിറച്ചി കെട്ടിവച്ച്, അതിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് മുറിവിന്റെ ആഴം കണ്ടെത്തിയാണ് ഉത്രയെ മനപ്പൂർവ്വം പാമ്പിനെ കൊണ്ട് കടിപ്പിച്ചാൽ എന്തു സംഭവിക്കും എന്ന് പൊലീസ് പരീക്ഷിച്ചത്. ഈ പരീക്ഷണമാണ് ഉത്രയെ കൊലപ്പെടുത്തിയതാണെന്ന ബോധ്യത്തിലേക്ക് കാര്യങ്ങൾ എത്തിത്.

ഉത്രയെ മൂർഖൻപാമ്പ് അടുത്തടുത്തായി രണ്ടുതവണ കടിച്ച മുറിപ്പാടുകൾ തമ്മിലുള്ള വ്യത്യാസമാണു ഡമ്മി പരീക്ഷണത്തിലൂടെ തെളിയിച്ചത്. കൊല്ലം അരിപ്പയിലെ വനംവകുപ്പിന്റെ സംസ്ഥാന പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു കൊല്ലം മുൻ റൂറൽ എസ്‌പി: എസ്. ഹരിശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ ഡമ്മി പരീക്ഷണം. പാമ്പിന്റെ പത്തിയിൽ പിടിച്ച് കടിപ്പിച്ചപ്പോൾ പല്ലുകൾ അകലുന്നതും വ്യക്തം... ഉത്രയെ സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവായത് അത്യപൂർവ ഡമ്മി പരീക്ഷണം... ഉത്രയെ മൂർഖൻപാമ്പ് അടുത്തടുത്തായി രണ്ടുതവണ കടിച്ച മുറിപ്പാടുകൾ തമ്മിലുള്ള വ്യത്യാസമാണു ഡമ്മി പരീക്ഷണത്തിലൂടെ തെളിയിച്ചത്.

സ്വാഭാവികമായി പാമ്പുകടിയേറ്റാലുണ്ടാകുന്ന മുറിവുകളല്ല ഉത്രയുടെ ശരീരത്തിൽക്കണ്ടത്. പാമ്പിന്റെ തലയിൽ പിടിച്ച് കടിപ്പിക്കുമ്പോൾ മുറിവിന്റെ ആഴം വർധിക്കും. ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമ്മി കട്ടിലിൽ കിടത്തിയശേഷം മൂർഖനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു. ഡമ്മിയുടെ വലതുകൈയിൽ കോഴിയിറച്ചി കെട്ടിവച്ച്, അതിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് മുറിവിന്റെ ആഴം കണ്ടെത്തി. പാമ്പിന്റെ പത്തിയിൽ പിടിച്ച് കടിപ്പിച്ചപ്പോൾ പല്ലുകൾ അകലുന്നതും വ്യക്തമായി. ഉത്രയുടെ ശരീരത്തിൽ 2.3 സെന്റിമീറ്റർ, 2.8 സെ.മീ. ആഴത്തിലുള്ള മുറിവുകളാണു കണ്ടെത്തിയത്. സ്വാഭാവികമായ പാമ്പുകടിയാണെങ്കിൽ യഥാക്രമം 1.7-1.8 സെ.മീ. മുറിവേയുണ്ടാകൂ.

മൂർഖൻ ഒരിക്കൽ കടിച്ചാൽ ഉടൻ വീണ്ടും കടിക്കുകയുമില്ല. പ്രതി സൂരജിന്റെ മൊഴിയുടെയും അന്വേഷണസംഘത്തിനു ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു പരീക്ഷണം. പാമ്പിനെക്കൊണ്ടു കടിപ്പിച്ചുള്ള കൊലപാതകം സംസ്ഥാനത്താദ്യമായിരുന്നു. 2020 ഒക്ടോബറിലാണ് ഉത്ര കൊല്ലപ്പെട്ടത്. പ്രതി സൂരജിന്റെ മൊഴിയുടെയും അന്വേഷണസംഘത്തിനു ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു പരീക്ഷണം. 2020 ഒക്ടോബറിലാണ് ഉത്ര കൊല്ലപ്പെട്ടത്. പാമ്പിനെക്കൊണ്ടു കടിപ്പിച്ചുള്ള കൊലപാതകം സംസ്ഥാനത്താദ്യമായിരുന്നു. കുറ്റകൃത്യം മൂടിവയ്ക്കാനായി സർപ്പകോപകഥയും ഭർത്താവ് സൂരജ് പ്രചരിപ്പിച്ചു.

കൊല്ലത്തെ ഉത്ര വധക്കേസിൽ കോടതി വിധി ഉടൻ വരാനിരിക്കേയാണ് കേസിലെ നിർണായക വിവരം പുറത്തുവന്നത്. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിധി പ്രഖ്യാപന തീയതി കോടതി പറയാനാണ് സാധ്യത. കേസിന്റെ അന്തിമ വാദംനേരത്തെ പൂർത്തിയായിരുന്നു. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് മുൻപാകെയാണ് ഉത്രകേസിന്റെ വാദം പൂർത്തിയായത്. വിചാരണയ്ക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 289 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.

പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും 3 സിഡിയും ഹാജരാക്കി. 2020 മാർച്ച് രണ്ടിന് അണലിയെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്നു കടിയേറ്റു മൂന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. 56 ദിവസം ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ കഴിയുമ്പോഴാണു മൂർഖന്റെ കടിയേറ്റത്. ആദ്യ ശ്രമം നടന്നതു കഴിഞ്ഞ വർഷം ഫെബ്രുവരി 29നു ആയിരുന്നു. കോവണിപ്പടിയിൽ പാമ്പിനെ ഇട്ടെങ്കിലും അന്നു ഉത്രയെ കടിച്ചില്ല. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണു സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്. സുരേഷ് മാപ്പു സാക്ഷിയാണ്. പ്രതിയായ സൂരജും മാപ്പുസാക്ഷി സുരേഷും ജയിലിൽ കഴിയുകയാണ്.