കണ്ണുർ: പാലക്കാട് ബിജെപി പ്രവർത്തകനെ കൊന്ന സംഭവത്തിൽ സർക്കാർ കർശനമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞുകണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം എസ്.ഡി.പി.ഐ പ്രതികളാകുന്ന കേസിൽ പൊലിസ് കൃത്യമായ അന്വേഷണം നടത്തുന്നില്ല. ഒരു കൊലപാതകമുണ്ടായാൽ പൊലിസ് ശക്തമായ നടപടി സ്വീകരിച്ചു അറസ്റ്റു ചെയ്താല അവർക്കു അതു ചെയ്യാതിരിക്കാനുള്ള ഭയമുണ്ടാവുകയുള്ളൂ. അല്ലെങ്കിൽ പൊലിസിലും നീതിന്യായ വ്യവസ്ഥയിലും ജനങ്ങൾക്ക് വിശ്വാസമുണ്ടാവുകയുള്ളു.

എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതികളായ കേസിൽ പൊലിസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ല ഗുരുവായൂർ ചാവക്കാടുള്ള കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ കൊന്ന എസ്.ഡി.പി.ഐ പ്രവർത്തകരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.അഭിമന്യുവധക്കേസിലെ മുഖ്യപ്രതി സറൻഡർ ചെയ്യുകയായിരുന്നു.പുന്ന നൗഷാദ് വധക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യുന്നതിന് കോൺഗ്രസ് എന്തെല്ലാം പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു. ഇങ്ങനെ മാറി വരുന്ന വർഗീയതകളെ പുണരുകയാണ് സിപിഎം ചെയ്യുന്നത്.

ഈരാറ്റുപേട്ടയിൽ യു.ഡി.എഫിനെ താഴെയിറക്കാൻ എസ്.ഡി.പി.പി.ഐയുമായി കൂട്ടുചേർന്നു. ഇതു പോലെ തന്നെയാണ് കോട്ടയത്ത് യു.ഡി.എഫ് ഭരണം മറിക്കാൻ ബിജെപിയുമായും കൂട്ടുചേർന്നു.എന്നാൽ രണ്ടിടത്തും യു.ഡി.എഫ് ജയിക്കുകയാണ് ചെയ്തത്.പാലക്കാട്ടെ കൊലപാതകം ബോധപൂർവ്വം വർഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണെന്നും ഇതിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരളവും കർണാടകവും തമ്മിലുള്ള യാത്രാപ്രശ്‌നം ഇരു സർക്കാരുകളും ഒന്നിച്ചിരുത്ത് ചർച്ച ചെയ്തു തീർക്കേണ്ട വിഷയമാണ് വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ ഭിന്നതയില്ലെന്നും ഇതിനെതിരെ മുസ് ലിം ലീഗിനൊപ്പം നിയമസഭയിൽ വോട്ടു ചേയ്ത പാർട്ടിയാണ് കോൺഗ്രസെന്നും വി.ഡി സതീശൻ പറഞ്ഞു.

കേന്ദ്രത്തിൽ നിന്നും യാതൊരു അനുമതിയും കിട്ടാത്ത പദ്ധതിക്ക് എന്തിനാണ് സർവ്വേ നടത്തുന്നതെന്നും സതീശൻ ചോദിച്ചു.കെ -റെയിൽ, ജലപദ്ധതിയുടെ പേരിൽ കുടിയിറക്കുകയാണ് സർക്കാർ ചെയ്യുന്നത്. രണ്ടും മൂന്നും അക്വിസേ മ നാണ് ഇതിതായി നടത്തുന്ന തെന്നും സതീശൻ പറഞ്ഞു