പൊലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോഴും ആശങ്ക നിറഞ്ഞ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. കിം ജോങ് ഉന്നിന്റെ ചിത്രം പങ്കുവച്ചാണ് വി.ടി ബൽറാം രോഷം വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളിലും സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

'പൊലീസ് ആക്റ്റിലെ 118 (അ) എന്ന ഭേദഗതി കരിനിയമം നിയമസഭയിൽ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓർഡിനൻസ് വഴി അടിച്ചേൽപ്പിച്ചതിലൂടെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാൽ അത് മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പൊലീസ് പിടിച്ച് 5 വർഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?' ബൽറാം ചോദിക്കുന്നു.