തിരുവനന്തപുരം: കെ റെയിലിന്റെ സർവേ കല്ലിളക്കിയാൽ പല്ലു പോകുമെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണല്ലോ സിപിഎമ്മിന്റെ പ്രധാന പണി. അതിനു നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂർ ജില്ലാ സെക്രട്ടറി. അതുവച്ച് ഞങ്ങളെ വിരട്ടാൻ വരേണ്ടെന്നും വി ഡി സതീശൻ പ്രതികരിച്ചു.പ്രസ്താവന ഗൗനിക്കുന്നില്ലെന്നും കടലാസ് പുലികൾ ബഹളമുണ്ടാക്കിയാൽ യുഡിഎഫ് തോറ്റു കൊടുക്കില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

പ്രസ്താവന ഗൗനിക്കുന്നില്ല. ഇതുപോലുള്ള കടലാസു പുലികൾ ബഹളമുണ്ടാക്കിയാൽ അതിനു മുന്നിൽ യുഡിഎഫ് തോറ്റുകൊടുക്കില്ല. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണല്ലോ സിപിഎമ്മിന്റെ പ്രധാന പണി. അതിനു നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂർ ജില്ലാ സെക്രട്ടറി. അതുവച്ച് ഞങ്ങളെ വിരട്ടാൻ വരേണ്ട. ജനങ്ങളോടാണ് പ്രതിപക്ഷം സംസാരിക്കുന്നത്.

ജനങ്ങൾക്കു വേണ്ടിയാണ് യു.ഡി.എഫ് സമരം. കേരളത്തിലെ മുഴുവൻ ജനങ്ങളുമാണ് കെ റെയിലിന് ഇരകളാകാൻ പോകുന്നത്. സംസ്ഥാനത്തിനുണ്ടാകുന്ന പാരിസ്ഥിതികസാമൂഹിക ആഘാതവും സാമ്പത്തികമായുണ്ടാകുന്ന പ്രശ്നങ്ങളും കേരളത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രശ്നങ്ങളാണ്,' വിഡി സതീശൻ പറഞ്ഞു.