തിരുവനന്തപുരം :ജവഹർ ബാൽ മഞ്ച് ദേശീയ പ്രൊജക്റ്റ് ഡയറക്ടർ ജി.വി ഹരിക്കെതിരെ സോഷ്യൽ മീഡിയയിൽ സിപിഎം വധഭീക്ഷണി, തിരുവനന്തപുരം ഇരട്ട കൊലപാതക വിഷയത്തിൽ ഇന്നലെ കൈരളി പീപ്പിൾ ടിവിയിൽ നടന്ന ചർച്ചയിൽ സിപിഎം നേതാവിനെ കൃത്യമായ വിശദീകരണത്തിലൂടെ തറപറ്റിചതിന്റെ വിദ്വേഷമാണ് സോഷ്യൽ മീഡിയയിൽ ജി.വി ഹരിക്കെതിരെ കൊലവിളി നടത്താൻ സിപിഎം സൈബർ ഗുണ്ടകളെ പ്രേരിപ്പിച്ചത് എന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്

ഇരട്ട കൊലപാതക വിഷയം രാഷ്ട്രീയ ലാഭമാക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുന്നത് സി.പി. എം നേതൃത്വത്തെ വലിയ രീതിയിൽ അസ്വസ്ഥതയിലാക്കിയിട്ടുണ്ട്, ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫിസുകൾക്ക് എതിരെ സിപിഎം ആക്രമണം നടക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. സുബാഷ് മാധവൻ കൈരളി ചാനലിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് ജി.വി.ഹരിയെ വെറുതേ വിടരുതെന്നും കൊല്ലണം നാറിയെ എന്നും ആഹ്വാനം ചെയ്തത് രംഗത്തെത്തിയിരിക്കുന്നത്.

ഭീഷണി മുഴക്കിയ സുബാഷ് മാധവൻ കായംകുളം സ്വദേശിയാണെന്നാണ് ഫേസ്‌ബുക്കിൽ വ്യക്തമാക്കിയിരിക്കുന്നത്.