മുംബൈ: രാജ്യത്തെ കോവിഡ് പ്രതിരോധത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ്മയും ധനസമാഹരണ ക്യാംപയിൻ വഴി നേടിയത് 11 കോടി രൂപ. ഓൺലൈൻ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കെറ്റോ വഴിയാണ് 'ഇൻ ദിസ് ടുഗതർ' എന്ന് പേരിട്ട ക്യാംപയിൻ വഴി ഇരുവരും തുക കണ്ടെത്തിയത്.

ഏഴ് കോടി രൂപ ലക്ഷ്യം വച്ച് മെയ് ഏഴിന് തുടങ്ങിയ ക്യാംപയിന് മികച്ച പ്രതികരണമാണ് കിട്ടിയത്. ഫണ്ട് ശേഖരം തുടങ്ങി 24 മണിക്കൂറിനുള്ളിൽ 3.6 കോടി ലഭിച്ചിരുന്നു. കോലിയും അനുഷ്‌കയും ചേർന്ന് രണ്ട് കോടി രൂപ നൽകിയാണ് ക്യാംപയിന് തുടക്കമിട്ടത്. ലഭിച്ച 11 കോടി കോവിഡ് രോഗികൾക്ക് ഓക്സിജൻ സമാഹരണത്തിനും ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി വിനിയോഗിക്കം. സാമ്പത്തിക സഹായം നൽകിയവർക്ക് കോലിയും അനുഷ്‌കയും നന്ദിയറിയിച്ചു.