പയ്യന്നൂർ: ഭർത്താവുമായുള്ള ഭിന്നതയെ തുടർന്ന് ആത്മഹത്യാ ശ്രമം നടത്തി ചികിത്സയിൽ കഴിഞ്ഞ യുവതി വീണ്ടും ജീവനൊടുക്കാൻ ശ്രമിച്ചു. പുരുഷ സുഹൃത്തുക്കളുമായുള്ള ഫോൺ വിളി ഭർത്താവ് ചോദ്യം ചെയ്തതാണ് ആദ്യതവണ ആത്മഹത്യാശ്രമത്തിന് ഇടയാക്കിയത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി വീട്ടിൽ തിരിച്ചെത്തിയ ശേഷം ഗുളികകൾ അമിതമായി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

കഴിഞ്ഞ ദിവസം ആത്മഹത്യാശ്രമം പരാജയപ്പെട്ട ഭർതൃമതിയാണ് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ച് പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായത്. പയ്യന്നൂരിന് സമീപം താമസിക്കുന്ന 39കാരിയെയാണ് ഷാളിൽ കുരുക്കി കടുംകൈക്ക് മുതിർന്നത്. രണ്ടാം വട്ടം അമിതമായി ഗുളികൾ കഴിച്ച നിലയിലാണ് യുവതിയെ ബന്ധുക്കൾ വീണ്ടുംആശുപത്രിയിലെത്തിച്ചത്.

പുരുഷ സുഹൃത്തുമായുള്ള ഫോൺവിളി ബന്ധം പരിധി വിട്ടപ്പോൾ, ഭർത്താവ് ഫോൺ വിളികൾക്ക് താക്കീത് നൽകിയിരുന്നു. പിന്നീട് രഹസ്യമായി തുടർന്ന ഫോൺവിളി വിദ്യാർത്ഥിനിയായ മകൾ കണ്ടെത്തി. ഈ വിവരം പിതാവിനോട് പറയുമെന്ന ഘട്ടത്തിലാണ് കഴിഞ്ഞ രാത്രി 9-30 മണിയോടെ ഷാളിൽ കുരുക്കിട്ട് യുവതി ആദ്യ ആത്മഹത്യാ ശ്രമം നടത്തിയത്