ഹൈദരാബാദ്: തെലങ്കാനയിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. യദാദ്രി ഭോംഗിർ ജില്ലയിലാണ് ദാരുണ സംഭവം. മൂന്നുമക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇളയ മകൾ രക്ഷപെട്ടതായി പൊലീസ് പറഞ്ഞു.ഉമാറാണി (30) മക്കളായ ഹരിനി (12), ലസ്യ (8) എന്നിവരാണ മരിച്ചത്. ഇളയമകൾ ഷൈനിയാണ് (3) രക്ഷപെട്ടത്. ഭർത്താവ വെങ്കിടേനൊപ്പം ഉമയും കുടുംബവും രാംനഗറിലായിരുന്നു താമസം.

സംഭവദിവസം വെങ്കിടേഷ് വീടിന് പുറത്തായിരുന്നു കിടന്നുറങ്ങിയത്. ഉമയും മക്കളും വീടിനകത്ത് കിടന്നു. വ്യാഴാഴ്ച പുലർച്ചെ ഇളയ മകൾ ഷൈനിയുടെ നിലവിളി കേട്ടാണ് വെങ്കിടേഷ് ഉണർന്നത്. വാതിൽ തുറക്കാൻ നോക്കിയെങ്കിലും അകത്ത് നിന്ന് പൂട്ടിയിരുന്നു. അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച അകത്ത് കടന്നപ്പോൾ ഉമയും മക്കളും തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.ഉമ, ഹരിനി, ലസ്യ എന്നിവർ മരിച്ചപ്പോൾ ജീവന വേണ്ടി പിടയുകയായിരുന്ന ഷൈനിയെ രക്ഷിക്കുകയായിരുന്നു. തൂക്കിയ തുണി കീറിപ്പോയതിനാലാണ് ഷൈനി രക്ഷപെട്ടത്.

സാമ്പത്തിക പരാധീനതകൾ മൂലമാണ യുവതി മക്കളെ കൂട്ടി മരിക്കാൻ തീരുമാനിച്ചതെന്ന് ന്യൂ ഇന്ത്യൻ എകസപ്രസ് റിപ്പോർട്ട് ചെയ്തു. മദ്യപാനിയായ വെങ്കിടേഷ് ഉമാറാണിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് അവർ കടുംകൈ ചെയതതെന്നും പൊലീസ പറഞ്ഞതായി മറ്റൊരു മാധ്യമവും റിപ്പോർട്ട് ചെയ്തു.ആത്മഹത്യ കുറിപ്പ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.14 വർഷം മുമ്പായിരുന്നു വെങ്കിടേഷിന്റെയും ഉമാറാണിയുടെയും വിവാഹം.പെൺകുട്ടികളെ കൊലപ്പെടുത്തിയതിനും ആത്മഹത്യക്കും ഉമാറാണിക്കെതിരെ പൊലീസ കേസ രജിസ്റ്റർ ചെയതു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ പറഞ്ഞു.