ചെന്നൈ: വിധവയായ യുവതിയെ ക്ഷേത്രത്തിൽവെച്ച് ബലാത്സംഗം ചെയ്തു. തമിഴ്‌നാട്ടിൽ നാഗപ്പട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.പ്രതികളായ അരുൺ രാജ് (25), കെ. ആനന്ദ് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സം​ഗത്തിനിരയായ 40കാരിയെ നാഗപ്പട്ടണത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ സഹായിച്ചവരെക്കുറിച്ച് കൂടി അന്വേഷിക്കുന്നുണ്ടെന്ന് വെളിപാളയം പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ രണ്ട് പേർ ബലംപ്രയോഗിച്ച് ക്ഷേത്രത്തിലേക്ക് വലിച്ച് കയറ്റിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. പിന്നീട് യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.