കൊൽക്കത്ത: ഒരേ സമയം നാലു യുവതികളുമായി പ്രണയിച്ചിരുന്ന യുവാവ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പശ്ചിമബംഗാളിലെ കുച്ഛ് ബിഹാറിലെ മതബംഗയിലെ ജോർപത്കി എന്ന ഗ്രാമത്തിലാണ് സംഭവം. ജോർപാട്കിയിൽ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ സുബമോയ് കർ എന്ന യുവാവാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അലസജീവിതം നയിച്ചിരുന്ന യുവാവ് ഒരേ സമയം നാലു യുവതികളുമായും പ്രേമത്തിലായിരുന്നു. രഹസ്യമായി തുടർന്നിരുന്ന നാല് പ്രണയ ബന്ധങ്ങളും രഹസ്യമായാണ് ഇയാൾ മുന്നോട്ടു കൊണ്ടുപോയത്. ഈ സംഭവം കാമുകിമാർ തമ്മിൽ തമ്മിൽ അറിഞ്ഞതോടെയാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്.

കാളീപൂജ ആഘോഷങ്ങൾ കഴിഞ്ഞ് തിരികെ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ, നാലു കാമുകിമാരും ഒരുമിച്ച് ഇയാളുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. വീട്ടിലെത്തിയ യുവാക്കൾ സുബമോയ് കറിനെ വളഞ്ഞു. കബളിപ്പിക്കപ്പെട്ടതിൽ യുവതികൾ യുവാവിനെ ചോദ്യം ചെയ്തു.

തർക്കം വഴക്കിലേക്ക് നീണ്ടു. ബഹളം കേട്ട് അയൽവാസികളും മറ്റും കൂടിയതോടെ, വീട്ടിനകത്തെ മുറിയിൽ കയറി സുബമോയ് വിഷം കുടിക്കുകയായിരുന്നു. യുവാവ് വിഷം വഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് മനസിലാക്കിയ നാട്ടുകാർ ഉടൻ തന്നെ ഇയാളെ അടുത്തുള്ള മതബംഗ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും ഇയാളെ കുച്ഛ്ബിഹാർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ സൂചിപ്പിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന് സുബമോയിയുടെ വീട്ടുകാർ തയ്യാറായിട്ടില്ല. യുവാവിനെതിരെ യുവതികൾ പൊലീസിൽ പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.