തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാർത്ഥികളെ പിന്തുണച്ചും പിൻവാതിൽ നിയമങ്ങൾക്കെതിരെയും യൂത്ത് കോൺഗ്രസ് നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിലവിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി യൂത്ത് കോൺഗ്രസ് ചർച്ച നടത്തും. സമ്മർദ്ദ ശക്തിയായി യൂത്ത് കോൺഗ്രസ് നിലനൽക്കുമെന്നും ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു.

രഷ്ട്രീയ തിരിച്ചടി ഭയന്നാണ് ഇപ്പോൾ സർക്കാർ ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായി തീരുമാനമെടുത്തത്. നേരത്തെ തന്നെ ഈ തീരുമാനം സർക്കാരിന് എടുക്കാൻ സാധിക്കുമായിരുന്നു. സമരങ്ങളോട് കാണിക്കേണ്ട മര്യാദ ഒന്നും സർക്കാർ കാണിച്ചില്ല. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സമരം നീണ്ട് പോയതിനുള്ള കാരണം. മുഖ്യമന്ത്രി പരസ്യമായി ഉദ്യോഗാർത്ഥികളോട് മാപ്പ് പറയണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

അതേസമയം മന്ത്രി എകെ ബാലനുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളെ തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം എൽജിഎസ് ഉദ്യോഗാർത്ഥികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചിരുന്നു. ജോലി സമയം കുറയ്ക്കുന്നതിലും പുതിയ തസ്തികകളിൽ ഇപ്പോഴത്തെ പട്ടികയിൽ നിന്ന് നിയമനം നൽകുന്നതും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം സമരം തുടരാനാണ് സിപിഒ ഉദ്യോഗഗാർത്ഥികളുടെ തീരുമാനം. തങ്ങളുടെ ആവശ്യങ്ങളോട് അനുകൂമായി പ്രതികരിച്ചെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം ശക്തമായി തുരുമെന്ന് സിപിഒ ഉദ്യോഗാർത്ഥികൾ പറഞ്ഞു.